ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സെൻസസിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ്.
കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു. 2011ലെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽനിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചത്.
ഈ വർഷം നടക്കുന്ന സെൻസസിൽ പട്ടിക ജാതി, പട്ടിക വർഗക്കാർ ഒഴികെയുള്ള വിഭാഗക്കാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജനുവരിയിൽ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം എടുത്തിരുന്നു.
രാജ്യത്തെ കുടുംബങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിന് വിവിധ സാമൂഹിക സാന്പത്തിക സൂചികകളാകും ഉപയോഗിക്കുക അങ്ങനെ ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ചാവും കേന്ദ്രസർക്കാർ രൂപം നൽകുന്ന വിവിധ ദാരിദ്ര്യനിർമാർജന പദ്ധതികളിലേക്കായി ആളുകളെ ഉൾപ്പെടുത്തുക. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇത്തവണത്തെ സെൻസസിൽ ജാതി തിരിച്ചുള്ള സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു
കഴിഞ്ഞ എസ്ഇസി സെൻസസിൽ 4.28 ലക്ഷം ജാതികളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളതായി കണ്ടെത്തിയത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗക്കാരടക്കമുള്ള പിന്നാക്കക്കാരായി 494 വിഭാഗങ്ങളെ മാത്രമേ തരംതിരിച്ചിട്ടുള്ളു.
ജാതി തിരിച്ചുള്ള സെൻസസ് നടത്തുന്ന രീതിയിലുള്ള പിഴവുകളാണിതിനു കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം. ജാതിയടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കായുള്ള പ്രവേശനം, സംവരണം, തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയ്ക്ക് യാതൊരു മാനദണ്ഡവും നിലവിൽ പിന്തുടരുന്നില്ലെന്നും ജാതിയടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് ജനങ്ങളുടെ ജീവിത നിലവാരങ്ങൾ മനസിലാക്കുന്നതിനുള്ള നേരായ മാർഗമല്ലെന്നും ഇപ്പോഴത്തെ രീതി പിന്തുടർന്നാൽ ശരിയായ കണക്കുകൾ ലഭിക്കില്ലെന്നും കേന്ദ്രസർക്കാർ സത്യവാംഗ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു. 2011ലെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽനിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചത്.
ഈ വർഷം നടക്കുന്ന സെൻസസിൽ പട്ടിക ജാതി, പട്ടിക വർഗക്കാർ ഒഴികെയുള്ള വിഭാഗക്കാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജനുവരിയിൽ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം എടുത്തിരുന്നു.
രാജ്യത്തെ കുടുംബങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിന് വിവിധ സാമൂഹിക സാന്പത്തിക സൂചികകളാകും ഉപയോഗിക്കുക അങ്ങനെ ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ചാവും കേന്ദ്രസർക്കാർ രൂപം നൽകുന്ന വിവിധ ദാരിദ്ര്യനിർമാർജന പദ്ധതികളിലേക്കായി ആളുകളെ ഉൾപ്പെടുത്തുക. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇത്തവണത്തെ സെൻസസിൽ ജാതി തിരിച്ചുള്ള സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു
കഴിഞ്ഞ എസ്ഇസി സെൻസസിൽ 4.28 ലക്ഷം ജാതികളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളതായി കണ്ടെത്തിയത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗക്കാരടക്കമുള്ള പിന്നാക്കക്കാരായി 494 വിഭാഗങ്ങളെ മാത്രമേ തരംതിരിച്ചിട്ടുള്ളു.
ജാതി തിരിച്ചുള്ള സെൻസസ് നടത്തുന്ന രീതിയിലുള്ള പിഴവുകളാണിതിനു കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം. ജാതിയടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കായുള്ള പ്രവേശനം, സംവരണം, തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയ്ക്ക് യാതൊരു മാനദണ്ഡവും നിലവിൽ പിന്തുടരുന്നില്ലെന്നും ജാതിയടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് ജനങ്ങളുടെ ജീവിത നിലവാരങ്ങൾ മനസിലാക്കുന്നതിനുള്ള നേരായ മാർഗമല്ലെന്നും ഇപ്പോഴത്തെ രീതി പിന്തുടർന്നാൽ ശരിയായ കണക്കുകൾ ലഭിക്കില്ലെന്നും കേന്ദ്രസർക്കാർ സത്യവാംഗ്മൂലത്തിൽ പറയുന്നു.