ന്യൂഡൽഹി: കോവിഡ് ബാധ മൂലം ജീവനൊടുക്കിയവരുടെ കുടുംബത്തിനും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് (എസ്ഡിആർഎഫ്) ധനസഹായം ലഭിക്കുമെന്ന് കേന്ദ്രസർക്കാർ. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ജീവനൊടുക്കിയവരുടെ ബന്ധുക്കൾക്കാണ് ധനസഹായം ലഭിക്കുക.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ വ്യാഴാഴ്ച പ്രത്യേകമായി നൽകിയ സത്യവാങ്മൂലത്തിലാണ് ധനസഹായത്തിന് അർഹരായവരിൽ ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബങ്ങൾകൂടി ഉൾപ്പെടുമെന്നു വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്ര നിർദേശപ്രകാരമുള്ള ജില്ലാതല സമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് സെപ്റ്റംബർ മൂന്നിന് കേന്ദ്രം മാർഗനിർദേശം ഇറക്കിയിരുന്നു. അതിനു മുൻപ് സംഭവിച്ച കോവിഡ് മരണങ്ങളിൽ ആശുപത്രികളിൽനിന്നോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ലഭിച്ച മരണ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുകയും തെറ്റുതിരുത്തുകയോ പുതിയ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്യും. കോവിഡ് ബാധിച്ച ആളുടെ ഏറ്റവും അടുത്ത ബന്ധുവിന് നഷ്ടപരിഹാരം സംബന്ധിച്ച പരാതി ബന്ധപ്പെട്ട ജില്ലാ തല സമിതിക്കു മുൻപിൽ ഉന്നയിക്കാം. പരാതികളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കിയിരിക്കണമെന്നും സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല പരാതി പരിഹാരസമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ വ്യാഴാഴ്ച പ്രത്യേകമായി നൽകിയ സത്യവാങ്മൂലത്തിലാണ് ധനസഹായത്തിന് അർഹരായവരിൽ ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബങ്ങൾകൂടി ഉൾപ്പെടുമെന്നു വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്ര നിർദേശപ്രകാരമുള്ള ജില്ലാതല സമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് സെപ്റ്റംബർ മൂന്നിന് കേന്ദ്രം മാർഗനിർദേശം ഇറക്കിയിരുന്നു. അതിനു മുൻപ് സംഭവിച്ച കോവിഡ് മരണങ്ങളിൽ ആശുപത്രികളിൽനിന്നോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ലഭിച്ച മരണ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുകയും തെറ്റുതിരുത്തുകയോ പുതിയ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്യും. കോവിഡ് ബാധിച്ച ആളുടെ ഏറ്റവും അടുത്ത ബന്ധുവിന് നഷ്ടപരിഹാരം സംബന്ധിച്ച പരാതി ബന്ധപ്പെട്ട ജില്ലാ തല സമിതിക്കു മുൻപിൽ ഉന്നയിക്കാം. പരാതികളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കിയിരിക്കണമെന്നും സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല പരാതി പരിഹാരസമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.