ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ. മൂന്നു വർഷവും ആറു മാസവും അനധികൃതമായി തടവിൽ പാർപ്പിച്ചതിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. സിബിഐ മുഖേ ന നൽകിയ ഹർജിയിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സിബി മാത്യൂസ് അടക്കമുള്ള 18 പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നൽകണം. ഇൻസ്പെക്ടർ എസ്. വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരം. ഒരു വർഷത്തോളം ദേശീയസുരക്ഷാ നിയമം ചുമത്തി വിചാരണ പോലുമില്ലാതെയാണ് തടങ്കലിൽ പാർപ്പിച്ചത്. തങ്ങളെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സന്പാദിച്ചതു സംബന്ധിച്ചും അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ലൈംഗികമായി പീഡിപ്പിച്ച വിജയനെതിരേ പ്രത്യേകം കേസെടുത്ത് അന്വേഷണം വേണമെന്നാണ് മറിയം റഷീദയുടെ ആവശ്യം. 1994 ഒക്ടോബർ 13ന് ഉച്ചകഴിഞ്ഞു രണ്ടിനും മൂന്നിനും ഇടയിലാണ് തിരുവന്തപുരത്തെ സാമ്രാട്ട് ഹോട്ടലിലെ മുറിയിൽ വിജയൻ പീഡിപ്പിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ സിബിഐയുടെ പക്കലുളള ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതിയതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഇതനുസരിച്ചാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സിബി മാത്യൂസ് അടക്കമുള്ള 18 പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നൽകണം. ഇൻസ്പെക്ടർ എസ്. വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരം. ഒരു വർഷത്തോളം ദേശീയസുരക്ഷാ നിയമം ചുമത്തി വിചാരണ പോലുമില്ലാതെയാണ് തടങ്കലിൽ പാർപ്പിച്ചത്. തങ്ങളെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സന്പാദിച്ചതു സംബന്ധിച്ചും അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ലൈംഗികമായി പീഡിപ്പിച്ച വിജയനെതിരേ പ്രത്യേകം കേസെടുത്ത് അന്വേഷണം വേണമെന്നാണ് മറിയം റഷീദയുടെ ആവശ്യം. 1994 ഒക്ടോബർ 13ന് ഉച്ചകഴിഞ്ഞു രണ്ടിനും മൂന്നിനും ഇടയിലാണ് തിരുവന്തപുരത്തെ സാമ്രാട്ട് ഹോട്ടലിലെ മുറിയിൽ വിജയൻ പീഡിപ്പിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ സിബിഐയുടെ പക്കലുളള ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതിയതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഇതനുസരിച്ചാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.