ശ്രീനഗർ: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. ബാരാമുള്ള ജില്ലയിലെ ഹാത്ലംഗയിലാണു സംഭവം. അഞ്ച് റൈഫിളുകളും ഏഴു പിസ്റ്റളുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും ഭീകരരിൽനിന്നു പിടിച്ചെടുത്തു.
ലോഞ്ച് പാഡുകളിൽ നിരവധി ഭീകരർ നുഴഞ്ഞുകയറ്റത്തിനു കാത്തിരിക്കുകയാണെന്ന് ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്. ജനറൽ ഡി.പി. പാണ്ഡെ പറഞ്ഞു. ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേന ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. അനായത് അഷറഫ് ദാർ ആണു കൊല്ലപ്പെട്ടത്.
മുന്പ് ഇയാൾ ഭീകരരുടെ സഹായി ആയിരുന്നു. മയക്കുമരുന്ന് കടത്തും നടത്തിയിരുന്നു.
ലോഞ്ച് പാഡുകളിൽ നിരവധി ഭീകരർ നുഴഞ്ഞുകയറ്റത്തിനു കാത്തിരിക്കുകയാണെന്ന് ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്. ജനറൽ ഡി.പി. പാണ്ഡെ പറഞ്ഞു. ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേന ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. അനായത് അഷറഫ് ദാർ ആണു കൊല്ലപ്പെട്ടത്.
മുന്പ് ഇയാൾ ഭീകരരുടെ സഹായി ആയിരുന്നു. മയക്കുമരുന്ന് കടത്തും നടത്തിയിരുന്നു.