വാഷിംഗ്ടൺ: യുഎസിൽ മുതിർന്ന പൗരന്മാർക്കും മറ്റ് ആരോഗ്യപ്രശ്നമുള്ളവർക്കും മുൻഗണനാ പട്ടികയിലുള്ളവർക്കും ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി.
65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കാണു ബൂസ്റ്റർ ഡോസ് നൽകാൻ എഫ്ഡിഎ അംഗീകാരം നൽകിയിരിക്കുന്നത്. അമേരിക്കയിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചതോടെയും ശൈത്യകാലം അടുത്തതോടെയും പൗരന്മാർക്കു മുഴുവൻ മൂന്നാം ഡോസ് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.
ഇതിനിടെ, പൗരന്മാർക്കു മുഴുവൻ മൂന്നാം ഡോസ് നൽകുന്നതിനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ എഫ്ഡിഎ യോഗം തള്ളിക്കളഞ്ഞു. മൂന്നാം ഡോസ് വാക്സിൻ വിതരണം ആരംഭിക്കുന്നതിനു മുന്പ് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. രോഗനിയന്ത്രണ-തടയൽ കേന്ദ്രത്തിലെ വിദഗ്ധരുടെ രണ്ടു ദിവസത്തെ ആലോചനായോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
മുതിർന്ന പൗരന്മാർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, അഭയകേന്ദ്രങ്ങളിലുള്ളവർ എന്നീ വിഭാഗക്കാർക്കു മൂന്നാം ഡോസ് നൽകാനാണ് എഫ്ഡിഎ തീരുമാനമെന്ന് എഫ്ഡിഎ ആക്ടിംഗ് കമ്മീഷണർ ഡോ. ജാനെറ്റ് വൂഡ്കോക്ക് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്കായിരിക്കും മൂന്നാം ഡോസ് വാക്സിൻ നൽകുക.
65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കാണു ബൂസ്റ്റർ ഡോസ് നൽകാൻ എഫ്ഡിഎ അംഗീകാരം നൽകിയിരിക്കുന്നത്. അമേരിക്കയിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചതോടെയും ശൈത്യകാലം അടുത്തതോടെയും പൗരന്മാർക്കു മുഴുവൻ മൂന്നാം ഡോസ് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.
ഇതിനിടെ, പൗരന്മാർക്കു മുഴുവൻ മൂന്നാം ഡോസ് നൽകുന്നതിനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ എഫ്ഡിഎ യോഗം തള്ളിക്കളഞ്ഞു. മൂന്നാം ഡോസ് വാക്സിൻ വിതരണം ആരംഭിക്കുന്നതിനു മുന്പ് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. രോഗനിയന്ത്രണ-തടയൽ കേന്ദ്രത്തിലെ വിദഗ്ധരുടെ രണ്ടു ദിവസത്തെ ആലോചനായോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
മുതിർന്ന പൗരന്മാർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, അഭയകേന്ദ്രങ്ങളിലുള്ളവർ എന്നീ വിഭാഗക്കാർക്കു മൂന്നാം ഡോസ് നൽകാനാണ് എഫ്ഡിഎ തീരുമാനമെന്ന് എഫ്ഡിഎ ആക്ടിംഗ് കമ്മീഷണർ ഡോ. ജാനെറ്റ് വൂഡ്കോക്ക് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്കായിരിക്കും മൂന്നാം ഡോസ് വാക്സിൻ നൽകുക.