ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അഭ്യർഥിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിലുള്ള താലിബാൻ വക്താവ് സുഹെയ്ൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസഡറായി നിയമിച്ചതായും അറിയിച്ചു.
താലിബാൻ ഭരണകൂടത്തിലെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ആണു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസിനു കത്തെഴുതിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ മുൻ പ്രസിഡന്റ് അഷ്റഫ് ഗനി പുറത്താക്കപ്പെട്ടുവെന്നും അദ്ദേഹത്തെ ലോകരാജ്യങ്ങൾ അഫ്ഗാൻ പ്രസിഡന്റായി അംഗീകരിക്കുന്നില്ലെന്നും പറയുന്നു. മുൻ സർക്കാർ നിയമിച്ച യുഎൻ അംബാസഡർ ഗുലാം ഐസക്സായി അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നില്ല. താലിബാൻ വക്താവായ സുഹെയ്ൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം യുൻ പ്രതിനിധിയായി നാമനിർദേശം ചെയ്യുന്നതായും അറിയിച്ചു.
യുഎന്നിന്റെ ഒന്‍പതംഗ അംഗീകാരസമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറാക് പറഞ്ഞു.
മുന്‍പ് താലിബാൻ ഭരിച്ചപ്പോൾ, പുറത്താക്കപ്പെട്ട സർക്കാർ നിയോഗിച്ചയാളെയാണ് അഫ്ഗാൻ പ്രതിനിധിയായി യുഎൻ അംഗീകരിച്ചിരുന്നത്.
യുഎൻ സഹായം
ജനീവ: അഫ്ഗാനിസ്ഥാനിലെ ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കാൻ നാലരക്കോടി ഡോളർ സഹായം അനുവദിച്ചതായി യുഎന്നിന്റെ ദുരിതാശ്വാസ സഹായ വിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് അറിയിച്ചു. സഹായം ലഭിച്ചില്ലെങ്കിൽ അഫ്ഗാൻ ആരോഗ്യസംവിധാനം പൂർണമായി തകരും. കുട്ടികൾക്കും ആരോഗ്യമേഖലയ്ക്കും വേണ്ടിയുള്ള യുഎൻ ഏജൻസികൾ വഴിയായിരിക്കും സഹായം വിതരണം ചെയ്യുക.
താലിബാൻ കഴിഞ്ഞമാസം അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സേവന വകുപ്പുകളെല്ലാം മരവിച്ചിരിക്കുകയാണ്.
ആശുപത്രികളിൽ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം നേരിടുന്നു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.
താലിബാൻ ഭരണകൂടത്തിലെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ആണു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസിനു കത്തെഴുതിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ മുൻ പ്രസിഡന്റ് അഷ്റഫ് ഗനി പുറത്താക്കപ്പെട്ടുവെന്നും അദ്ദേഹത്തെ ലോകരാജ്യങ്ങൾ അഫ്ഗാൻ പ്രസിഡന്റായി അംഗീകരിക്കുന്നില്ലെന്നും പറയുന്നു. മുൻ സർക്കാർ നിയമിച്ച യുഎൻ അംബാസഡർ ഗുലാം ഐസക്സായി അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നില്ല. താലിബാൻ വക്താവായ സുഹെയ്ൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം യുൻ പ്രതിനിധിയായി നാമനിർദേശം ചെയ്യുന്നതായും അറിയിച്ചു.
യുഎന്നിന്റെ ഒന്‍പതംഗ അംഗീകാരസമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറാക് പറഞ്ഞു.
മുന്‍പ് താലിബാൻ ഭരിച്ചപ്പോൾ, പുറത്താക്കപ്പെട്ട സർക്കാർ നിയോഗിച്ചയാളെയാണ് അഫ്ഗാൻ പ്രതിനിധിയായി യുഎൻ അംഗീകരിച്ചിരുന്നത്.
യുഎൻ സഹായം
ജനീവ: അഫ്ഗാനിസ്ഥാനിലെ ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കാൻ നാലരക്കോടി ഡോളർ സഹായം അനുവദിച്ചതായി യുഎന്നിന്റെ ദുരിതാശ്വാസ സഹായ വിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് അറിയിച്ചു. സഹായം ലഭിച്ചില്ലെങ്കിൽ അഫ്ഗാൻ ആരോഗ്യസംവിധാനം പൂർണമായി തകരും. കുട്ടികൾക്കും ആരോഗ്യമേഖലയ്ക്കും വേണ്ടിയുള്ള യുഎൻ ഏജൻസികൾ വഴിയായിരിക്കും സഹായം വിതരണം ചെയ്യുക.
താലിബാൻ കഴിഞ്ഞമാസം അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സേവന വകുപ്പുകളെല്ലാം മരവിച്ചിരിക്കുകയാണ്.
ആശുപത്രികളിൽ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം നേരിടുന്നു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.