ലക്നോ: ഉത്തർപ്രദേശിൽ മതപരിവർത്തനത്തിനായി പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സംഘത്തിന്റെ തലവൻ അറസ്റ്റിൽ. മൗലാന കാലീം സിദ്ദിഖി എന്ന മതപുരോഹിതനെ ചൊവ്വാഴ്ച മീററ്റിൽനിന്ന്, കേസന്വേഷിക്കുന്ന യുപി ഭീകരവിരുദ്ധസേന(എടിഎസ്) അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സംസ്ഥാന എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. എടിഎസ് ആസ്ഥാനത്ത് ചോദ്യംചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂൺ 20ന് അറസ്റ്റിലായ ഡൽഹി ജാമിയ നഗർ നിവാസിയായ മുഫ്തി ഖ്വാസി ജഹാംഗീർ ആലം ക്വാസ്മി, ബധിര-മൂക വിദ്യാർഥികളെ ഇസ്ലാമിലേക്കു ചേർക്കുന്നതിനായി ഐഎസ്ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ തലവൻ മുഹമ്മദ് ഉമർ ഗൗതാം എന്നിവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ സിദ്ദിഖിക്കുപുറമേ പത്തുപേരെക്കൂടി എടിഎസ് പിടികൂടിയിട്ടുണ്ട്.
ബ്രിട്ടനിലെ അൽ ഫലാ ട്രസ്റ്റിൽനിന്നു ലഭിച്ച 57 കോടിയോളം രൂപ മതപരിവർത്തനത്തിനായി ഉപയോഗിച്ചുവെന്ന് എടിഎസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പണം ചെലവഴിച്ചതിനെക്കുറിച്ച് ജഹാംഗീർ ആലവും സിദ്ദിഖിയും മൗനംപാലിക്കുകയാണ്. വിവിധ വിദ്യാഭ്യാസ, സാമൂഹ്യ, മത സംഘടനകളുടെ മറവിൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നിരുന്നതെന്ന് എഡിജിപി വ്യക്തമാക്കി.
ഏറെ ആസൂത്രിതമായാണ് സംഘം പ്രവർത്തിച്ചിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വരെ മതവിശ്വാസത്തിനു കീഴിലാക്കിയിട്ടുണ്ട്. മതസൗഹാർദ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ മറവിലും മതപരിവർത്തനം നടന്നുവെന്ന് എഡിജിപി പറഞ്ഞു.
യുപിയിലെ മുസാഫർപുർ നിവാസിയായ സിദ്ദിഖി മീററ്റിൽനിന്നു ബിരുദം പൂർത്തിയാക്കിയശേഷം മെഡിക്കൽ പ്രവേശനപരീക്ഷ പാസായ ആളാണ്. എന്നാൽ എംബിബിഎസിനു ചേരാതെ ലക്നോവിലെ നദ്വത്തുൾ ഉലമയിൽ ചേരുകയായിരുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് സിദ്ദിഖി സ്വയം എഴുതിത്തയാറാക്കിയ ലഘുലേഖകൾ അച്ചടിച്ച് സൗജന്യമായാണു വിതരണം ചെയ്യുന്നത്.
ഓൺലൈനിലും ഇവ ലഭ്യമാണ്. ശരിയത്ത് നിയമം നടപ്പാക്കണമെന്നാണു ലഘുലേഖയിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 20ന് അറസ്റ്റിലായ ഡൽഹി ജാമിയ നഗർ നിവാസിയായ മുഫ്തി ഖ്വാസി ജഹാംഗീർ ആലം ക്വാസ്മി, ബധിര-മൂക വിദ്യാർഥികളെ ഇസ്ലാമിലേക്കു ചേർക്കുന്നതിനായി ഐഎസ്ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ തലവൻ മുഹമ്മദ് ഉമർ ഗൗതാം എന്നിവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ സിദ്ദിഖിക്കുപുറമേ പത്തുപേരെക്കൂടി എടിഎസ് പിടികൂടിയിട്ടുണ്ട്.
ബ്രിട്ടനിലെ അൽ ഫലാ ട്രസ്റ്റിൽനിന്നു ലഭിച്ച 57 കോടിയോളം രൂപ മതപരിവർത്തനത്തിനായി ഉപയോഗിച്ചുവെന്ന് എടിഎസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പണം ചെലവഴിച്ചതിനെക്കുറിച്ച് ജഹാംഗീർ ആലവും സിദ്ദിഖിയും മൗനംപാലിക്കുകയാണ്. വിവിധ വിദ്യാഭ്യാസ, സാമൂഹ്യ, മത സംഘടനകളുടെ മറവിൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നിരുന്നതെന്ന് എഡിജിപി വ്യക്തമാക്കി.
ഏറെ ആസൂത്രിതമായാണ് സംഘം പ്രവർത്തിച്ചിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വരെ മതവിശ്വാസത്തിനു കീഴിലാക്കിയിട്ടുണ്ട്. മതസൗഹാർദ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ മറവിലും മതപരിവർത്തനം നടന്നുവെന്ന് എഡിജിപി പറഞ്ഞു.
യുപിയിലെ മുസാഫർപുർ നിവാസിയായ സിദ്ദിഖി മീററ്റിൽനിന്നു ബിരുദം പൂർത്തിയാക്കിയശേഷം മെഡിക്കൽ പ്രവേശനപരീക്ഷ പാസായ ആളാണ്. എന്നാൽ എംബിബിഎസിനു ചേരാതെ ലക്നോവിലെ നദ്വത്തുൾ ഉലമയിൽ ചേരുകയായിരുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് സിദ്ദിഖി സ്വയം എഴുതിത്തയാറാക്കിയ ലഘുലേഖകൾ അച്ചടിച്ച് സൗജന്യമായാണു വിതരണം ചെയ്യുന്നത്.
ഓൺലൈനിലും ഇവ ലഭ്യമാണ്. ശരിയത്ത് നിയമം നടപ്പാക്കണമെന്നാണു ലഘുലേഖയിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.