ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ (എൻഡിഎ) വനിതകൾക്കു പ്രവേശനത്തിനുള്ള വിജ്ഞാപനം അടുത്ത വർഷം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. എൻഡിഎ പ്രവേശനപരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തും.
യുപിഎസ്സി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് മേയ് 2022 മുതൽ പ്രവേശന പരീക്ഷ ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയ ഡയറക്ടർ ക്യാപ്റ്റൻ ശാന്തനു ശർമ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതോടെ 2023ൽ എൻഡിഎയിൽ വനിതകളുടെ ആദ്യ ബാച്ച് ആരംഭിക്കും.
ഫയറിംഗ് ഉൾപ്പെടെ പരിശീലനങ്ങളിൽ ഇളവുകൾ വരുത്തുന്നത് സേനകളുടെ യുദ്ധകാര്യക്ഷമതയെ ബാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കുതിരസവാരി, നീന്തൽ, കായിക ഇനങ്ങൾ എന്നിവയിൽ ഉൾപ്പെടെ വനിതകൾക്കു മാത്രമായി പരിശീലന രീതികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, പരിശീലനമുറകളിൽ ഇളവുകൾ വരുത്തുന്നത് സായുധ സേനകളുടെ യുദ്ധകാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും എന്ന സർക്കാർ വാദത്തിനെതിരേ മുൻ വനിത സൈനിക ഓഫീസർമാർ ഉൾപ്പെടെ രംഗത്തുവന്നു. അപക്വമായ പരാമർശമാണിതെന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥ ക്യാപറ്റൻ ശ്വേത മിശ്ര പ്രതികരിച്ചത്. വനിതകൾക്കായി ഫിസിക്കൽ പരിശീലനത്തിലും സർവീസ് കാര്യങ്ങളിലും ഇളവ് വരുത്തേണ്ടിവരുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ ചോദിച്ചു.
ശാരീരിക യോഗ്യതയ്ക്ക് മാനദണ്ഡങ്ങൾ രൂപീകരിക്കും
നിർദിഷ്ട ശാരീരിക ക്ഷമതയുള്ള വനിതകളെ മാത്രമേ എൻഡിഎയിലേക്കു തെരഞ്ഞെടുക്കൂ. പുരുഷന്മാരുടെ ശാരീരിക യോഗ്യത കണക്കാക്കുന്നതിന് നിലവിൽ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും വനിതകൾക്കുള്ള മാനദണ്ഡങ്ങൾ ഇനി രൂപീകരിക്കണം.
വനിതകളുടെ പ്രവേശനത്തിനു മുന്നോടിയായി സേനകളുടെ മെഡിക്കൽ ടീമിൽ ഗൈനക്കോളജിസ്റ്റുകളെയും സ്പോർട്സ് മെഡിസിൻ വിദഗ്ധർ, കൗണ്സിലർമാർ, നഴ്സുമാർ, വനിതാ അറ്റൻഡർമാർ എന്നിവരെയും ഉൾപ്പെടുത്തുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.
എൻഡിഎയിൽ വനിതകൾക്കുള്ള പാഠ്യപദ്ധതി തയാറാക്കുന്നതിനായി പ്രതിരോധ വകുപ്പിലെഉൾപ്പെടെ വിദഗ്ധരെ ചേർത്ത് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇവർ പാഠ്യപദ്ധതിയും പരിശീലനവും ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും.
മൂന്നു സേനാവിഭാഗങ്ങളിലേക്കുള്ള വനിതകളുടെ പ്രവേശനത്തിനായി അവരുടെ പ്രായം, പരിശീലന രീതി എന്നിവ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസും വിദഗ്ധരും ചെർന്ന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കും. കേഡർ അനുപാതത്തിന് അനുസൃതമായിരിക്കും വിവിധ അക്കാഡമികളിലേക്ക് പ്രവേശനം നടത്തുക.
വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം താമസ സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമുള്ള സംവിധാനങ്ങളും സജ്ജീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളും വിപുലീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധ മന്ത്രാലയം നൽകിയ സത്യാവാങ്മൂലത്തിൽ വിശദീകരിച്ചു.
വനിതകളുടെ എൻഡിഎ പ്രവേശനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വാദം കേൾക്കവേ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുത്തുകഴിഞ്ഞതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നേരത്തേ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ ഇരുപതോടെ എൻഡിഎ പ്രവേശനത്തിന് വനിതകളെയും ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് ഭാവി കർമപരിപാടികൾ സമർപ്പിക്കാൻ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചിരുന്നു.
സെബി മാത്യു
യുപിഎസ്സി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് മേയ് 2022 മുതൽ പ്രവേശന പരീക്ഷ ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയ ഡയറക്ടർ ക്യാപ്റ്റൻ ശാന്തനു ശർമ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതോടെ 2023ൽ എൻഡിഎയിൽ വനിതകളുടെ ആദ്യ ബാച്ച് ആരംഭിക്കും.
ഫയറിംഗ് ഉൾപ്പെടെ പരിശീലനങ്ങളിൽ ഇളവുകൾ വരുത്തുന്നത് സേനകളുടെ യുദ്ധകാര്യക്ഷമതയെ ബാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കുതിരസവാരി, നീന്തൽ, കായിക ഇനങ്ങൾ എന്നിവയിൽ ഉൾപ്പെടെ വനിതകൾക്കു മാത്രമായി പരിശീലന രീതികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, പരിശീലനമുറകളിൽ ഇളവുകൾ വരുത്തുന്നത് സായുധ സേനകളുടെ യുദ്ധകാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും എന്ന സർക്കാർ വാദത്തിനെതിരേ മുൻ വനിത സൈനിക ഓഫീസർമാർ ഉൾപ്പെടെ രംഗത്തുവന്നു. അപക്വമായ പരാമർശമാണിതെന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥ ക്യാപറ്റൻ ശ്വേത മിശ്ര പ്രതികരിച്ചത്. വനിതകൾക്കായി ഫിസിക്കൽ പരിശീലനത്തിലും സർവീസ് കാര്യങ്ങളിലും ഇളവ് വരുത്തേണ്ടിവരുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ ചോദിച്ചു.
ശാരീരിക യോഗ്യതയ്ക്ക് മാനദണ്ഡങ്ങൾ രൂപീകരിക്കും
നിർദിഷ്ട ശാരീരിക ക്ഷമതയുള്ള വനിതകളെ മാത്രമേ എൻഡിഎയിലേക്കു തെരഞ്ഞെടുക്കൂ. പുരുഷന്മാരുടെ ശാരീരിക യോഗ്യത കണക്കാക്കുന്നതിന് നിലവിൽ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും വനിതകൾക്കുള്ള മാനദണ്ഡങ്ങൾ ഇനി രൂപീകരിക്കണം.
വനിതകളുടെ പ്രവേശനത്തിനു മുന്നോടിയായി സേനകളുടെ മെഡിക്കൽ ടീമിൽ ഗൈനക്കോളജിസ്റ്റുകളെയും സ്പോർട്സ് മെഡിസിൻ വിദഗ്ധർ, കൗണ്സിലർമാർ, നഴ്സുമാർ, വനിതാ അറ്റൻഡർമാർ എന്നിവരെയും ഉൾപ്പെടുത്തുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.
എൻഡിഎയിൽ വനിതകൾക്കുള്ള പാഠ്യപദ്ധതി തയാറാക്കുന്നതിനായി പ്രതിരോധ വകുപ്പിലെഉൾപ്പെടെ വിദഗ്ധരെ ചേർത്ത് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇവർ പാഠ്യപദ്ധതിയും പരിശീലനവും ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും.
മൂന്നു സേനാവിഭാഗങ്ങളിലേക്കുള്ള വനിതകളുടെ പ്രവേശനത്തിനായി അവരുടെ പ്രായം, പരിശീലന രീതി എന്നിവ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസും വിദഗ്ധരും ചെർന്ന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കും. കേഡർ അനുപാതത്തിന് അനുസൃതമായിരിക്കും വിവിധ അക്കാഡമികളിലേക്ക് പ്രവേശനം നടത്തുക.
വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം താമസ സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമുള്ള സംവിധാനങ്ങളും സജ്ജീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളും വിപുലീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധ മന്ത്രാലയം നൽകിയ സത്യാവാങ്മൂലത്തിൽ വിശദീകരിച്ചു.
വനിതകളുടെ എൻഡിഎ പ്രവേശനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വാദം കേൾക്കവേ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുത്തുകഴിഞ്ഞതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നേരത്തേ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ ഇരുപതോടെ എൻഡിഎ പ്രവേശനത്തിന് വനിതകളെയും ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് ഭാവി കർമപരിപാടികൾ സമർപ്പിക്കാൻ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചിരുന്നു.
സെബി മാത്യു