ടൊറോന്റോ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തി. എന്നാൽ, കേവല ഭൂരിപക്ഷം നേടാനായില്ല. രണ്ടു വർഷം ശേഷിക്കേയാണ് ട്രൂഡോ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആഗ്രഹിച്ച വിജയം നേടാൻ ട്രൂഡോയ്ക്കായില്ല. സർക്കാർ രൂപവത്കരണത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും. തുടർച്ചയായ മൂന്നാം തവണയാണ് നാൽപ്പത്തിയൊന്പതുകാരനായ ട്രൂഡോ പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
158 സീറ്റുകളിൽ ലിബറൽ പാർട്ടി വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. 2019-നേക്കാൾ ഒരു സീറ്റ് കൂടുതലാണിത്.
338 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 170 സീറ്റുകളാണ്. പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. 2019ൽ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റാണുണ്ടായിരുന്നത്. ഇടതു പാർട്ടിയായ ന്യൂ ഡെമോക്രാറ്റുകൾക്ക് 25 സീറ്റുകൾ ലഭിച്ചു. ബ്ലോക് ക്യൂബെക് 34 സീറ്റ് നേടി. ഗ്രീൻ പാർട്ടി രണ്ടു സീറ്റിലൊതുങ്ങി. കൺസർവേറ്റീവ് പാർട്ടി പരാജയം സമ്മതിച്ചു.
ട്രൂഡോയുടെ ചൂതാട്ടം വിജയിച്ചില്ലെന്നും കയ്പും മധുരവും ചേർന്ന വിജയമാണു ലഭിച്ചതെന്നും മോൺട്രിയോളിലെ മക്ഗിൽ സർവകലാശാലാ പ്രഫസർ ഡാനിയേൽ ബെലാൻഡ് പറഞ്ഞു. കോവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയിരുന്നു. 2015ലാണ് ജസ്റ്റിൻ ട്രൂഡോ ആദ്യമായി കാനഡയുടെ പ്രധാനമന്ത്രിയായത്. 2019ലും വിജയം ട്രൂഡോ വിജയം ആവർത്തിച്ചു.
വിജയിച്ചവരിൽ 17 ഇന്ത്യൻ വംശജർ
17 ഇന്ത്യൻ വംശജർ കനേഡിയൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എൻഡിപി നേതാവ് ജഗ്മീത് സിംഗ്, മന്ത്രിമാരായ ഹർജിത് സജ്ജൻ, അനിത ആനന്ദ്, ബർദീഷ് ചാഗർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.
40 ശതമാനം വോട്ട് നേടിയാണ് ജഗ്മീത്(42) വിജയിച്ചത്. പ്രതിരോധ മന്ത്രിയായ ഹർജിത് സജ്ജൻ 49 ശതമാനം വോട്ട് നേടിയാണു വാൻകൂവർ സൗത്തിൽ വിജയിച്ചത്.
158 സീറ്റുകളിൽ ലിബറൽ പാർട്ടി വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. 2019-നേക്കാൾ ഒരു സീറ്റ് കൂടുതലാണിത്.
338 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 170 സീറ്റുകളാണ്. പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. 2019ൽ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റാണുണ്ടായിരുന്നത്. ഇടതു പാർട്ടിയായ ന്യൂ ഡെമോക്രാറ്റുകൾക്ക് 25 സീറ്റുകൾ ലഭിച്ചു. ബ്ലോക് ക്യൂബെക് 34 സീറ്റ് നേടി. ഗ്രീൻ പാർട്ടി രണ്ടു സീറ്റിലൊതുങ്ങി. കൺസർവേറ്റീവ് പാർട്ടി പരാജയം സമ്മതിച്ചു.
ട്രൂഡോയുടെ ചൂതാട്ടം വിജയിച്ചില്ലെന്നും കയ്പും മധുരവും ചേർന്ന വിജയമാണു ലഭിച്ചതെന്നും മോൺട്രിയോളിലെ മക്ഗിൽ സർവകലാശാലാ പ്രഫസർ ഡാനിയേൽ ബെലാൻഡ് പറഞ്ഞു. കോവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയിരുന്നു. 2015ലാണ് ജസ്റ്റിൻ ട്രൂഡോ ആദ്യമായി കാനഡയുടെ പ്രധാനമന്ത്രിയായത്. 2019ലും വിജയം ട്രൂഡോ വിജയം ആവർത്തിച്ചു.
വിജയിച്ചവരിൽ 17 ഇന്ത്യൻ വംശജർ
17 ഇന്ത്യൻ വംശജർ കനേഡിയൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എൻഡിപി നേതാവ് ജഗ്മീത് സിംഗ്, മന്ത്രിമാരായ ഹർജിത് സജ്ജൻ, അനിത ആനന്ദ്, ബർദീഷ് ചാഗർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.
40 ശതമാനം വോട്ട് നേടിയാണ് ജഗ്മീത്(42) വിജയിച്ചത്. പ്രതിരോധ മന്ത്രിയായ ഹർജിത് സജ്ജൻ 49 ശതമാനം വോട്ട് നേടിയാണു വാൻകൂവർ സൗത്തിൽ വിജയിച്ചത്.