ചണ്ഡിഗഡ്: ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണു ചന്നി. സുഖ്ജിന്ദർ സിംഗ് രൺധാവ. ഒ.പി. സോണി എന്നിവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇവർക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവസാനം വരെ ഉയർന്നുകേട്ട പേരായിരുന്നു രൺധാവയുടേത്. ജാട്ട് സിക്ക് വിഭാഗക്കാരനാണ് രൺധാവ(62). ദേരാ ബാബാ നാനാക് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
ഹിന്ദുവായ ഒ.പി. സോണി(64) അമൃത്സർ സെൻട്രലിലെ എംഎൽഎയാണ്. ചന്നിയും ഉപമുഖ്യമന്ത്രിമാരും അമരീന്ദർ മന്ത്രിസഭയിലും ഉണ്ടായിരുന്നു. മുതിർന്ന നേതാവ് ബ്രഹം മൊഹിന്ദറിന്റെ പേര് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തപ്പോൾ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിട്ടുനിന്നു. ചന്നി അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും സ്പെഷൽ സെക്രട്ടറിയെയും മാറ്റി.
ചെറിയ വീടുകൾക്ക് സൗജന്യമായി ജലവിതരണം നടത്തുമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് ചന്നി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്.
പഞ്ചാബിൽ അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തിൽ പാർട്ടി മത്സരിക്കുമെന്നു കോൺഗ്രസ് അറിയിച്ചു.
സിദ്ദുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരേ മുൻ പിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ സുനിൽ ജാഖർ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ സിദ്ദു നയിക്കുമെന്ന് റാവത്ത് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ അധികാരങ്ങൾ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്കു ജാഖറിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണു ചന്നി. സുഖ്ജിന്ദർ സിംഗ് രൺധാവ. ഒ.പി. സോണി എന്നിവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇവർക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവസാനം വരെ ഉയർന്നുകേട്ട പേരായിരുന്നു രൺധാവയുടേത്. ജാട്ട് സിക്ക് വിഭാഗക്കാരനാണ് രൺധാവ(62). ദേരാ ബാബാ നാനാക് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
ഹിന്ദുവായ ഒ.പി. സോണി(64) അമൃത്സർ സെൻട്രലിലെ എംഎൽഎയാണ്. ചന്നിയും ഉപമുഖ്യമന്ത്രിമാരും അമരീന്ദർ മന്ത്രിസഭയിലും ഉണ്ടായിരുന്നു. മുതിർന്ന നേതാവ് ബ്രഹം മൊഹിന്ദറിന്റെ പേര് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തപ്പോൾ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിട്ടുനിന്നു. ചന്നി അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും സ്പെഷൽ സെക്രട്ടറിയെയും മാറ്റി.
ചെറിയ വീടുകൾക്ക് സൗജന്യമായി ജലവിതരണം നടത്തുമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് ചന്നി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്.
പഞ്ചാബിൽ അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തിൽ പാർട്ടി മത്സരിക്കുമെന്നു കോൺഗ്രസ് അറിയിച്ചു.
സിദ്ദുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരേ മുൻ പിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ സുനിൽ ജാഖർ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ സിദ്ദു നയിക്കുമെന്ന് റാവത്ത് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ അധികാരങ്ങൾ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്കു ജാഖറിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.