മുംബൈ: കോൺഗ്രസ് നേതാവ് രാജീവ് സത്തവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
മുൻ രാജ്യസഭാംഗം രജനി പാട്ടീൽ ആണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപി മുംബൈ
ഘടകം ജനറൽ സെക്രട്ടറി സഞ്ജയ് ഉപാധ്യായ ആണ് ബിജെപി സ്ഥാനാർഥി. മേയ് 16നാണ് സത്തവ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ സീറ്റിന് 2026 ഏപ്രിൽ രണ്ടു വരെ കാലാവധിയുണ്ടായിരുന്നു.
ശിവസേന(56)എൻസിപി(53), പാർട്ടികളുടെയും ചെറുകക്ഷികളുടെയും പിന്തുണ കോൺഗ്രസിനുണ്ട്.
288 അംഗ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 106 അംഗങ്ങളുണ്ട്. മഹാ വികാസ് അഘാഡിയിലെ എംഎൽഎമാരുടെ വോട്ട് ചോരാതിരുന്നാൽ കോൺഗ്രസ് സ്ഥാനാർഥിക്കു വിജയിക്കാം. വോട്ട്ചോർച്ച ലക്ഷ്യമിട്ടാണു ബിജെപി മത്സരിക്കുന്നത്.
2013ൽ രാജ്യസഭാംഗമായ ആളാണ് രജനി പാട്ടീൽ. 1996ൽ ബീ ഡിൽനിന്ന് ഇവർ ലോക്സഭാംഗമായിട്ടുണ്ട്.
മുൻ രാജ്യസഭാംഗം രജനി പാട്ടീൽ ആണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപി മുംബൈ
ഘടകം ജനറൽ സെക്രട്ടറി സഞ്ജയ് ഉപാധ്യായ ആണ് ബിജെപി സ്ഥാനാർഥി. മേയ് 16നാണ് സത്തവ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ സീറ്റിന് 2026 ഏപ്രിൽ രണ്ടു വരെ കാലാവധിയുണ്ടായിരുന്നു.
ശിവസേന(56)എൻസിപി(53), പാർട്ടികളുടെയും ചെറുകക്ഷികളുടെയും പിന്തുണ കോൺഗ്രസിനുണ്ട്.
288 അംഗ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 106 അംഗങ്ങളുണ്ട്. മഹാ വികാസ് അഘാഡിയിലെ എംഎൽഎമാരുടെ വോട്ട് ചോരാതിരുന്നാൽ കോൺഗ്രസ് സ്ഥാനാർഥിക്കു വിജയിക്കാം. വോട്ട്ചോർച്ച ലക്ഷ്യമിട്ടാണു ബിജെപി മത്സരിക്കുന്നത്.
2013ൽ രാജ്യസഭാംഗമായ ആളാണ് രജനി പാട്ടീൽ. 1996ൽ ബീ ഡിൽനിന്ന് ഇവർ ലോക്സഭാംഗമായിട്ടുണ്ട്.