സിയൂൾ: ഓസ്ട്രേലിയയ്ക്ക് യുഎസിൽ നിന്ന് ആണവമുങ്ങിക്കപ്പൽ ലഭ്യമാകുന്ന പ്രതിരോധകരാറിനെതിരേ ഉത്തരകൊറിയയും.
ഏഷ്യാ-പസഫിക് മേഖലയിലെ മേധാവിത്വം ചോദ്യംചെയ്യപ്പെടും എന്നതിനാൽ ചൈനയും, ഓസ്ട്രേലിയയുമായുള്ള മുങ്ങിക്കപ്പൽ നിർമാണ കരാർ നഷ്ടമായതിന്റെ പേരിൽ ഫ്രാൻസും ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ രംഗപ്രവേശം.
കരാർ അതീവ അപകടകരമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഔദ്യോഗികമാധ്യമത്തിൽ പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് കരാറിനെ ഇഴകീറി പരിശോധിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏഷ്യാ-പസഫിക് മേഖലയിലെ സുരക്ഷാക്രമത്തെ കരാർ നശിപ്പിക്കുമെന്നും ആണവായുധങ്ങളുടെ പേരിൽ രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിനു കളമൊരുക്കുമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇടപാടിനെക്കുറിച്ച് ഉത്തരകൊറിയ വിശദമായി പഠിക്കുകയാണ്.
രാജ്യസുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയുയർന്നാൽ ആ ഘട്ടത്തിൽ ആവശ്യമായ രീതിയിൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഓസ്ട്രേലിയയും ബ്രിട്ടനും യുഎസും ചേർന്നുള്ള ത്രികക്ഷി കരാർ നിലവിൽവന്നത്. മുങ്ങിക്കപ്പലുകളുടെ നിർമാണത്തിന് ഫ്രാൻസുമായി നേരത്തെ ഒപ്പുവച്ച കരാർ റദ്ദാക്കിയാണ് ഓസ്ട്രേലിയ യുഎസിനൊപ്പം ചേർന്നത്.
ഓസ്ട്രേലിയയുടെ തീരുമാനം പിന്നിൽനിന്നുള്ള കുത്താണെന്ന് പ്രതികരിച്ച ഫ്രാൻസ് യുഎസിലെയും ഓസ്ട്രേലിയയിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. അന്തർവാഹിനികൾ വാങ്ങുന്നതിനായി ഓസ്ട്രേലിയ 2016ലാണ് ഫ്രാൻസുമായി കരാറിൽ ഒപ്പുവച്ചത്.
ഏഷ്യാ-പസഫിക് മേഖലയിലെ മേധാവിത്വം ചോദ്യംചെയ്യപ്പെടും എന്നതിനാൽ ചൈനയും, ഓസ്ട്രേലിയയുമായുള്ള മുങ്ങിക്കപ്പൽ നിർമാണ കരാർ നഷ്ടമായതിന്റെ പേരിൽ ഫ്രാൻസും ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ രംഗപ്രവേശം.
കരാർ അതീവ അപകടകരമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഔദ്യോഗികമാധ്യമത്തിൽ പേരുവെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് കരാറിനെ ഇഴകീറി പരിശോധിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏഷ്യാ-പസഫിക് മേഖലയിലെ സുരക്ഷാക്രമത്തെ കരാർ നശിപ്പിക്കുമെന്നും ആണവായുധങ്ങളുടെ പേരിൽ രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിനു കളമൊരുക്കുമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇടപാടിനെക്കുറിച്ച് ഉത്തരകൊറിയ വിശദമായി പഠിക്കുകയാണ്.
രാജ്യസുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയുയർന്നാൽ ആ ഘട്ടത്തിൽ ആവശ്യമായ രീതിയിൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഓസ്ട്രേലിയയും ബ്രിട്ടനും യുഎസും ചേർന്നുള്ള ത്രികക്ഷി കരാർ നിലവിൽവന്നത്. മുങ്ങിക്കപ്പലുകളുടെ നിർമാണത്തിന് ഫ്രാൻസുമായി നേരത്തെ ഒപ്പുവച്ച കരാർ റദ്ദാക്കിയാണ് ഓസ്ട്രേലിയ യുഎസിനൊപ്പം ചേർന്നത്.
ഓസ്ട്രേലിയയുടെ തീരുമാനം പിന്നിൽനിന്നുള്ള കുത്താണെന്ന് പ്രതികരിച്ച ഫ്രാൻസ് യുഎസിലെയും ഓസ്ട്രേലിയയിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. അന്തർവാഹിനികൾ വാങ്ങുന്നതിനായി ഓസ്ട്രേലിയ 2016ലാണ് ഫ്രാൻസുമായി കരാറിൽ ഒപ്പുവച്ചത്.