ടൊറന്റോ: കോവിഡ് വീണ്ടും ശക്തമാകുന്നതിനിടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി കനേഡിയൻ ജനത പോളിംഗ് ബൂത്തിലേക്ക്. തിങ്കളാഴ്ച ആരംഭിച്ച വോട്ടെടുപ്പ് പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തോടെ രണ്ടുവർഷം മുന്പേ തെരഞ്ഞെടുപ്പ് നടത്താനാണ് ട്രൂഡോ തീരുമാനിച്ചത്. കോവിഡിനു പുറമേ കാലാവസ്ഥാ വ്യതിയാനവും തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാവിഷയമായി.
കോവിഡിനെ ശക്തമായി നേരിട്ടതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ട്രൂഡോ എങ്കിലും വോട്ടെടുപ്പ് ഘട്ടമായപ്പോഴേക്കും രാജ്യത്ത് നാലാംതരംഗം ശക്തമായി. സർക്കാരിന് വലിയ തിരിച്ചടിയായി ഇതു മാറാമെന്നാണ് നിരീക്ഷണം.
ട്രൂഡോയുടെ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവുകളും ഒപ്പത്തിനൊപ്പമാണെന്ന് ഏറ്റവുമൊടുവിലത്തെ അഭിപ്രായവോട്ടെടുപ്പു വ്യക്തമാക്കുന്നു. ഇരുപാർട്ടികളും തമ്മിൽ വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യതിയാനം മാത്രമാണുള്ളത്.
ഇന്ത്യൻ വംശജൻ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയാണ് മറ്റൊരു നിർണായക കക്ഷി.
ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തോടെ രണ്ടുവർഷം മുന്പേ തെരഞ്ഞെടുപ്പ് നടത്താനാണ് ട്രൂഡോ തീരുമാനിച്ചത്. കോവിഡിനു പുറമേ കാലാവസ്ഥാ വ്യതിയാനവും തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാവിഷയമായി.
കോവിഡിനെ ശക്തമായി നേരിട്ടതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ട്രൂഡോ എങ്കിലും വോട്ടെടുപ്പ് ഘട്ടമായപ്പോഴേക്കും രാജ്യത്ത് നാലാംതരംഗം ശക്തമായി. സർക്കാരിന് വലിയ തിരിച്ചടിയായി ഇതു മാറാമെന്നാണ് നിരീക്ഷണം.
ട്രൂഡോയുടെ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവുകളും ഒപ്പത്തിനൊപ്പമാണെന്ന് ഏറ്റവുമൊടുവിലത്തെ അഭിപ്രായവോട്ടെടുപ്പു വ്യക്തമാക്കുന്നു. ഇരുപാർട്ടികളും തമ്മിൽ വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യതിയാനം മാത്രമാണുള്ളത്.
ഇന്ത്യൻ വംശജൻ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയാണ് മറ്റൊരു നിർണായക കക്ഷി.