ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഒട്ടും സുരക്ഷിതമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനങ്ങൾ ഇറങ്ങുന്പോൾ അപകടസാധ്യത ഏറെയുള്ള മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ സമാനസ്ഥിതിയായിരിക്കും ഇവിടുത്തെ റണ്വേയ്ക്കുമെന്ന് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടു വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തെക്കുറിച്ച് കേരളം തയാറാക്കി നൽകിയ ടെക്നോ ഇക്കണോമിക്കൽ ഫീസിബിലിറ്റി റിപ്പോർട്ടും വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധനയ്ക്കായി ഡിജിസിഎയ്ക്കു നൽകിയിരുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടുതന്നെ വിശ്വസനീയമല്ലെന്നു പറഞ്ഞാണ് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് മൂന്നു പേജുള്ള റിപ്പോർട്ട് നൽകിയത്.
ശബരിമല വിമാനത്താവളം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാൻ അമേരിക്കൻ കന്പനിയായ ലൂയി ബർഗർ കണ്‍സൾട്ടൻസിയെയാണ് കേരളം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ലൂയി ബർഗർ തയാറാക്കി നൽകിയ റിപ്പോർട്ടിൽ, പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികളിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് അവർ പ്രത്യേകം പറയുന്നുണ്ട്.
അത്തരത്തിലൊരു റിപ്പോർട്ട് എങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്നാണ് ഡിജിസിഎ ചോദിക്കുന്നത്.
കേരളം വ്യോമയാന മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ അതു തയാറാക്കിയവർ ഒപ്പുവച്ചിട്ടു പോലുമില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ഡിജിസിഎ പറയുന്നു.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണപരമായ അംഗീകാരം നൽകിയിരുന്നു. നിർദിഷ്ട സ്ഥലം കൊച്ചി വിമാനത്താവളത്തിൽനിന്ന് 88ഉം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു 110 ഉംകിലോമീറ്റർ മാത്രം അകലത്തിലാണ്. നിലവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടം ഒരു വിമാനത്താവളത്തിൽനിന്ന് 150 കിലോമീറ്റർ ദൂരപരിധിയിൽ മറ്റൊരു ഗ്രീൻഫീൽഡ് വിമാനത്താവളം വേണ്ടെന്നാണ്.
ശബരിമല വിമാനത്താവളത്തെക്കുറിച്ച് കേരളം തയാറാക്കി നൽകിയ ടെക്നോ ഇക്കണോമിക്കൽ ഫീസിബിലിറ്റി റിപ്പോർട്ടും വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധനയ്ക്കായി ഡിജിസിഎയ്ക്കു നൽകിയിരുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടുതന്നെ വിശ്വസനീയമല്ലെന്നു പറഞ്ഞാണ് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് മൂന്നു പേജുള്ള റിപ്പോർട്ട് നൽകിയത്.
ശബരിമല വിമാനത്താവളം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാൻ അമേരിക്കൻ കന്പനിയായ ലൂയി ബർഗർ കണ്‍സൾട്ടൻസിയെയാണ് കേരളം ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ലൂയി ബർഗർ തയാറാക്കി നൽകിയ റിപ്പോർട്ടിൽ, പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികളിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് അവർ പ്രത്യേകം പറയുന്നുണ്ട്.
അത്തരത്തിലൊരു റിപ്പോർട്ട് എങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്നാണ് ഡിജിസിഎ ചോദിക്കുന്നത്.
കേരളം വ്യോമയാന മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ അതു തയാറാക്കിയവർ ഒപ്പുവച്ചിട്ടു പോലുമില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ഡിജിസിഎ പറയുന്നു.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണപരമായ അംഗീകാരം നൽകിയിരുന്നു. നിർദിഷ്ട സ്ഥലം കൊച്ചി വിമാനത്താവളത്തിൽനിന്ന് 88ഉം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു 110 ഉംകിലോമീറ്റർ മാത്രം അകലത്തിലാണ്. നിലവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടം ഒരു വിമാനത്താവളത്തിൽനിന്ന് 150 കിലോമീറ്റർ ദൂരപരിധിയിൽ മറ്റൊരു ഗ്രീൻഫീൽഡ് വിമാനത്താവളം വേണ്ടെന്നാണ്.