ബംഗളൂരു: ജംഗിൾ സഫാരിയുടെ മറവിൽ, കോവിഡ് മാനദണ്ഡം ലംഘിച്ച് ലഹരി പാർട്ടി നടത്തിയതിനു മലയാളികളടക്കം 37 പേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
റഷ്യയിൽനിന്നു മോഡലുകളെ എത്തിച്ച് അനേക്കലിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. മരിജുവാന, കൊക്കെയ്ൻ എന്നിവ നിശാപാർട്ടിയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡിജെ പാർട്ടിക്കു നേതൃത്വം നല്കിയ ആഷിഷ്, ദൊഡ്ഡമന്ത എന്നിവരും അറസ്റ്റിലായവരിൽപെടുന്നു. ശ്രീനിവാസ് എന്നയാളുടേതാണു റിസോർട്ട്. പാർട്ടി നടത്താൻ അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിവൈഎസ്പി മല്ലേശ് പറഞ്ഞു.
റിസോർട്ട് പ്രവർത്തിച്ചിരുന്നതു നിയമവിരുദ്ധമായാണോ എന്നു തഹസീൽദാർ പരിശോധിക്കും.
കർഫ്യൂ നിയന്ത്രണങ്ങൾ മറികടന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇവിടെ എത്തിയിരുന്നു. പിടിയിലായവരിൽ വിദ്യാർഥികളും ഉണ്ടെന്നാണു വിവരം.
റഷ്യയിൽനിന്നു മോഡലുകളെ എത്തിച്ച് അനേക്കലിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. മരിജുവാന, കൊക്കെയ്ൻ എന്നിവ നിശാപാർട്ടിയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡിജെ പാർട്ടിക്കു നേതൃത്വം നല്കിയ ആഷിഷ്, ദൊഡ്ഡമന്ത എന്നിവരും അറസ്റ്റിലായവരിൽപെടുന്നു. ശ്രീനിവാസ് എന്നയാളുടേതാണു റിസോർട്ട്. പാർട്ടി നടത്താൻ അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിവൈഎസ്പി മല്ലേശ് പറഞ്ഞു.
റിസോർട്ട് പ്രവർത്തിച്ചിരുന്നതു നിയമവിരുദ്ധമായാണോ എന്നു തഹസീൽദാർ പരിശോധിക്കും.
കർഫ്യൂ നിയന്ത്രണങ്ങൾ മറികടന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇവിടെ എത്തിയിരുന്നു. പിടിയിലായവരിൽ വിദ്യാർഥികളും ഉണ്ടെന്നാണു വിവരം.