ഭോപ്പാൽ: കേന്ദ്രമന്ത്രിയും തമിഴ്നാട്ടിൽനിന്നുള്ള ബിജെപി നേതാവുമായ എൽ. മുരുകൻ മധ്യപ്രദേശിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നില്ല.
കേന്ദ്രമന്ത്രിയായിരുന്ന തവർചന്ദ് ഗെഹ്ലോട്ട് കർണാടക ഗവർണറായി നിയമിതനായതിനെത്തുടർന്ന് രാജിവച്ച സീറ്റിലേക്കാണ് ഒക്ടോബർ നാലിനു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
രാജ്യസഭയിലേക്കു മത്സരിക്കേണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവുമായ കമൽനാഥ് തീരുമാനമെടുക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച ലാൽ സിംഗ് ആര്യ, മുതിർന്ന നേതാക്കളായ കൈലാഷ് വിജയ്വർഗിയ, ഉമാ ഭാരതി എന്നിവരുടെ പേരുകളും ബിജെപി പരിഗണിച്ചെങ്കിലും മുരുകനു നറുക്കു വീഴുകയായിരുന്നു.
230 അംഗ സഭയിൽ ബിജെപിക്ക് 125 അംഗങ്ങളും കോൺഗ്രസിന് 95 അംഗങ്ങളുമാണുള്ളത്.
കേന്ദ്രമന്ത്രിയായിരുന്ന തവർചന്ദ് ഗെഹ്ലോട്ട് കർണാടക ഗവർണറായി നിയമിതനായതിനെത്തുടർന്ന് രാജിവച്ച സീറ്റിലേക്കാണ് ഒക്ടോബർ നാലിനു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
രാജ്യസഭയിലേക്കു മത്സരിക്കേണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവുമായ കമൽനാഥ് തീരുമാനമെടുക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച ലാൽ സിംഗ് ആര്യ, മുതിർന്ന നേതാക്കളായ കൈലാഷ് വിജയ്വർഗിയ, ഉമാ ഭാരതി എന്നിവരുടെ പേരുകളും ബിജെപി പരിഗണിച്ചെങ്കിലും മുരുകനു നറുക്കു വീഴുകയായിരുന്നു.
230 അംഗ സഭയിൽ ബിജെപിക്ക് 125 അംഗങ്ങളും കോൺഗ്രസിന് 95 അംഗങ്ങളുമാണുള്ളത്.