ഡെറാഡൂൺ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി അധികാരത്തിൽ വന്നാൽ തൊഴിലില്ലായ്മ അലവന്‍സും ആറു മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങളും ഉത്തരാഖണ്ഡുകാർക്ക് 80 ശതമാനം തൊഴില്‍ സംവരണവും ഉറപ്പുനല്‍കുമെന്ന് അരവിന്ദ് കേജരിവാൾ. ഹല്‍ദ്വാനിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേജരിവാള്‍.
സംസ്ഥാനത്തുനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ ഓരോ യുവാവിനും തൊഴില്‍ ലഭിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
ജോലി ലഭിക്കുന്നതുവരെ ഓരോ കുടുംബത്തില്‍ നിന്നും ഒരു വ്യക്തിക്ക് പ്രതിമാസം 5,000 രൂപ അലവന്‍സ് നല്‍കുമെന്നും സ്വകാര്യ/സര്‍ക്കാര്‍ ജോലികളില്‍ 80 ശതമാനവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സംവരണം ചെയ്യുമെന്നും അധികാരത്തില്‍ വന്നാൽ ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
തൊഴിലില്ലായ്മയും സംസ്ഥാനത്തുനിന്നുള്ള കുടിയേറ്റവും പരിഹരിക്കുന്നതിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി ഉത്തരാഖണ്ഡിലെ വിഭവങ്ങള്‍ കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.
24 മണിക്കൂറും കര്‍ഷകര്‍ക്ക് വൈദ്യുതിലഭ്യാമാക്കുമെന്നും ഓരോ വീട്ടിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും നേരത്തെ കേജരിവാൾ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ ഡല്‍ഹി വികസനത്തിന്റെ മാതൃക സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വർഷം മൂന്നാമത്തെ തവണയാണു കേജരിവാൾ ഉത്തരാഖണ്ഡിൽ സന്ദർശനത്തിനെത്തുന്നത്.
സംസ്ഥാനത്തുനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ ഓരോ യുവാവിനും തൊഴില്‍ ലഭിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
ജോലി ലഭിക്കുന്നതുവരെ ഓരോ കുടുംബത്തില്‍ നിന്നും ഒരു വ്യക്തിക്ക് പ്രതിമാസം 5,000 രൂപ അലവന്‍സ് നല്‍കുമെന്നും സ്വകാര്യ/സര്‍ക്കാര്‍ ജോലികളില്‍ 80 ശതമാനവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സംവരണം ചെയ്യുമെന്നും അധികാരത്തില്‍ വന്നാൽ ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
തൊഴിലില്ലായ്മയും സംസ്ഥാനത്തുനിന്നുള്ള കുടിയേറ്റവും പരിഹരിക്കുന്നതിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി ഉത്തരാഖണ്ഡിലെ വിഭവങ്ങള്‍ കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.
24 മണിക്കൂറും കര്‍ഷകര്‍ക്ക് വൈദ്യുതിലഭ്യാമാക്കുമെന്നും ഓരോ വീട്ടിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും നേരത്തെ കേജരിവാൾ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ ഡല്‍ഹി വികസനത്തിന്റെ മാതൃക സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വർഷം മൂന്നാമത്തെ തവണയാണു കേജരിവാൾ ഉത്തരാഖണ്ഡിൽ സന്ദർശനത്തിനെത്തുന്നത്.