ന്യൂഡൽഹി: അഴിമതി ആരോപണങ്ങളുടെ പേരില്‍ മൂന്ന് കൗണ്‍സിലര്‍മാരെ ബിജെപി 6 വര്‍ഷത്തേക്ക് പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ കൂടുതല്‍ ആളുകൾക്കെതിരേ നടപടി വരുമെന്നു ബിജെപി ഡെൽഹി പ്രസിഡന്റ് ആദേശ് ഗുപ്ത അറിയിച്ചു.
കൗണ്‍സിലര്‍മാര്‍ മാത്രമല്ല, മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ (എംസിഡി) ഉദ്യോഗസ്ഥരും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവർക്കെതിരേയും നടപടി ഉണ്ടാവണമെന്നു ഗുപ്ത സദുലാജബ് കൗണ്‍സിലര്‍ സഞ്ജയ് ഠാക്കൂര്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ന്യൂ അശോക് നഗര്‍ കൗണ്‍സിലര്‍ രജനി ബബ്ലു പാണ്ഡെ, വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ കൗണ്‍സിലര്‍ പൂജാ മദന്‍ എന്നിവരാണ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടത്.
മുനിസിപ്പാലിറ്റികളിലെ അഴിമതിയും കെടുകാര്യസ്ഥതയും ആടുത്തവർഷം ആദ്യം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ബിജെപിയുടെ ഈ നീക്കം. 2022 ന്റെ തുടക്കത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഴിമതി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോൾത്തന്ന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പല ബിജെപി കൗണ്‍സിലര്‍മാർ കൊള്ളക്കാരും അഴിമതിക്കാരുമാണെന്നു എഎപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍, മുതിര്‍ന്ന ആം ആദ്മി പാർട്ടി നേതാവും ഗ്രേറ്ററില് നിന്നുള്ള എംഎല്‍എയുമായ കൈലാഷ് സൗരഭ് ഭരദ്വാജ്, ഒരു ബില്‍ഡറും കൗണ്‍സിലറും തമ്മിലുള്ള ഒരു ശബ്ദരേഖയും നേരത്തെ പുറത്തുവിട്ടിരുന്നു.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കൗണ്‍സിലര്‍മാർ അറിയിച്ചു.
കൗണ്‍സിലര്‍മാര്‍ മാത്രമല്ല, മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ (എംസിഡി) ഉദ്യോഗസ്ഥരും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവർക്കെതിരേയും നടപടി ഉണ്ടാവണമെന്നു ഗുപ്ത സദുലാജബ് കൗണ്‍സിലര്‍ സഞ്ജയ് ഠാക്കൂര്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ന്യൂ അശോക് നഗര്‍ കൗണ്‍സിലര്‍ രജനി ബബ്ലു പാണ്ഡെ, വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ കൗണ്‍സിലര്‍ പൂജാ മദന്‍ എന്നിവരാണ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടത്.
മുനിസിപ്പാലിറ്റികളിലെ അഴിമതിയും കെടുകാര്യസ്ഥതയും ആടുത്തവർഷം ആദ്യം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ബിജെപിയുടെ ഈ നീക്കം. 2022 ന്റെ തുടക്കത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഴിമതി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോൾത്തന്ന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പല ബിജെപി കൗണ്‍സിലര്‍മാർ കൊള്ളക്കാരും അഴിമതിക്കാരുമാണെന്നു എഎപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍, മുതിര്‍ന്ന ആം ആദ്മി പാർട്ടി നേതാവും ഗ്രേറ്ററില് നിന്നുള്ള എംഎല്‍എയുമായ കൈലാഷ് സൗരഭ് ഭരദ്വാജ്, ഒരു ബില്‍ഡറും കൗണ്‍സിലറും തമ്മിലുള്ള ഒരു ശബ്ദരേഖയും നേരത്തെ പുറത്തുവിട്ടിരുന്നു.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കൗണ്‍സിലര്‍മാർ അറിയിച്ചു.