ചണ്ഡീഗഡ്: മുതിർന്ന കോണ്ഗ്രസ് നേതാവ് സുനിൽ ഝാക്കർ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായേക്കും. മുൻ പിസിസി അധ്യക്ഷനായ പ്രതാപ് സിംഗ് ബാജ്വയുടെ പേരും സജീവ പരിഗണനയിലുണ്ട്.
പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ഇന്നലെ വൈകുന്നേരം ചണ്ഡീഗഡിലെത്തി.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഡിൽ ക്യാന്പ് ചെയ്യുന്നു. പ്രമുഖ കോണ്ഗ്രസ് നേതാവായിരുന്ന ബൽറാം ഝാക്കറുടെ മകനായ സുനിൽ നേരത്തേ പിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മൂന്നു തവണ നിയമസഭാംഗവുമായിരുന്നു.
പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ഇന്നലെ വൈകുന്നേരം ചണ്ഡീഗഡിലെത്തി.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഡിൽ ക്യാന്പ് ചെയ്യുന്നു. പ്രമുഖ കോണ്ഗ്രസ് നേതാവായിരുന്ന ബൽറാം ഝാക്കറുടെ മകനായ സുനിൽ നേരത്തേ പിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മൂന്നു തവണ നിയമസഭാംഗവുമായിരുന്നു.