ന്യൂഡൽഹി: അവസാന പട്യാല മഹാരാജാവ് യാദവീന്ദ്ര സിംഗിന്റെയും മഹാറാണി മൊഹിന്ദർ കൗറിന്റെയും മകനായ അമരീന്ദർ സിംഗ് ജനകീയരാജാവ് എന്നാണ് അറിയപ്പെടുന്ന ത്. സൈനിക ചരിത്രകാരനും എഴുത്തുകാരനുമായ അമരീന്ദർ "ക്യാപ്റ്റൻ' എന്നാണു പൊതുവെ അറിയപ്പെട്ടിരുന്നത്.
നാഷണൽ ഡിഫൻസ് അക്കാഡമിയിൽനിന്നു ബിരുദം നേടിയ ശേഷം 1963 ജൂണ്‍ മുതൽ 1966 ഡിസംബർ വരെ ഇന്ത്യൻ കരസേനയിലെ സിക്ക് റെജിമെന്റിൽ ഉദ്യോഗസ്ഥാനായി ചേർന്നു. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തു.
സ്കൂൾപഠനകാലത്ത് സുഹൃത്തായിരുന്ന രാജീവ് ഗാന്ധിയാണ് അമരീന്ദറിനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. 1980ൽ ലോക്സഭയിലേക്കു ജയിച്ചെങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പ്രതിഷേധിച്ച് 1984ൽ എംപി സ്ഥാനം രാജിവച്ചു. പിന്നീട് ശിരോമണി അകാലിദളിൽ ചേർന്നു മന്ത്രിയായി. 1992ൽ അകാലിദൾ പിളർത്തി പുറത്തുവന്ന ശേഷം 1998ലാണു കോണ്‍ഗ്രസിൽ മടങ്ങിയെത്തിയത്.
ഷിംലയിലെ ലെറേറ്റോ കോണ്‍വന്റ് സ്കൂളിലും സനവാറിലെ ലോറൻസ് സ്കൂളിലും ഡെറാഡൂണിലെ ഡൂണ്‍ സ്കൂളിലും വിദ്യാഭ്യാസം നേടിയ ശേഷമാണു സൈനിക അക്കാഡമിയിൽ ചേർന്നത്. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും നിലവിൽ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയുമായ പ്രിണീത് കൗറാണു ഭാര്യ.
വാതിലുകൾ തുറന്നിട്ടിരിക്കുന്നു: ബിജെപി
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ്യസ്നേഹിയാണെന്നു ബിജെപി. കോൺഗ്രസ് നേതൃത്വം അമരീന്ദറിനെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് സയ്യിദ് സഫർ ഇസ്ലാം കുറ്റപ്പെടുത്തി.
ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കോൺഗ്രസിന്റേതിൽനിന്നു വിഭിന്ന നിലപാടാണ് അമരീന്ദർ എന്നും സ്വീകരിച്ചിരുന്നത്. രാജ്യതാത്പര്യത്തിനൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു. അമരീന്ദറിനെ ബിജെപി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു സയ്യിദ് സഫറിന്റെ മറുപടി.
നാഷണൽ ഡിഫൻസ് അക്കാഡമിയിൽനിന്നു ബിരുദം നേടിയ ശേഷം 1963 ജൂണ്‍ മുതൽ 1966 ഡിസംബർ വരെ ഇന്ത്യൻ കരസേനയിലെ സിക്ക് റെജിമെന്റിൽ ഉദ്യോഗസ്ഥാനായി ചേർന്നു. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തു.
സ്കൂൾപഠനകാലത്ത് സുഹൃത്തായിരുന്ന രാജീവ് ഗാന്ധിയാണ് അമരീന്ദറിനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. 1980ൽ ലോക്സഭയിലേക്കു ജയിച്ചെങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പ്രതിഷേധിച്ച് 1984ൽ എംപി സ്ഥാനം രാജിവച്ചു. പിന്നീട് ശിരോമണി അകാലിദളിൽ ചേർന്നു മന്ത്രിയായി. 1992ൽ അകാലിദൾ പിളർത്തി പുറത്തുവന്ന ശേഷം 1998ലാണു കോണ്‍ഗ്രസിൽ മടങ്ങിയെത്തിയത്.
ഷിംലയിലെ ലെറേറ്റോ കോണ്‍വന്റ് സ്കൂളിലും സനവാറിലെ ലോറൻസ് സ്കൂളിലും ഡെറാഡൂണിലെ ഡൂണ്‍ സ്കൂളിലും വിദ്യാഭ്യാസം നേടിയ ശേഷമാണു സൈനിക അക്കാഡമിയിൽ ചേർന്നത്. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും നിലവിൽ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയുമായ പ്രിണീത് കൗറാണു ഭാര്യ.
വാതിലുകൾ തുറന്നിട്ടിരിക്കുന്നു: ബിജെപി
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ്യസ്നേഹിയാണെന്നു ബിജെപി. കോൺഗ്രസ് നേതൃത്വം അമരീന്ദറിനെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് സയ്യിദ് സഫർ ഇസ്ലാം കുറ്റപ്പെടുത്തി.
ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കോൺഗ്രസിന്റേതിൽനിന്നു വിഭിന്ന നിലപാടാണ് അമരീന്ദർ എന്നും സ്വീകരിച്ചിരുന്നത്. രാജ്യതാത്പര്യത്തിനൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു. അമരീന്ദറിനെ ബിജെപി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു സയ്യിദ് സഫറിന്റെ മറുപടി.