പൂന: പ്രശസ്ത ഭൗതിക ശസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. താണു പദ്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐയുസിഎഎ) പ്രഫസറായ പദ്മനാഭൻ ഭൂഗുരുത്വം, ക്വാണ്ടം ഗ്രാവിറ്റി, പ്രപഞ്ചത്തിന്റെ രൂപഘടന എന്നീ മേഖലകളിലാണു ഗവേഷണം നടത്തിയിരുന്നത്.
സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ‘കേരള ശാസ്ത്രപുരസ്കാരം’ നൽകി അടുത്തിടെ ആദരിച്ചിരുന്നു.
1957 മാർച്ച് പത്തിന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി തിരുവനന്തപുരം കരമനയിലാണു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു സ്വർണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങൾ നേടി. മുംബൈ ഡിഐഎഫ്ആറിൽനിന്ന് പിഎച്ച്ഡി നേടി.
ഡോ. വാസന്തിയാണു ഭാര്യ. മകൾ: ഹംസ പദ്മനാഭൻ.
രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐയുസിഎഎ) പ്രഫസറായ പദ്മനാഭൻ ഭൂഗുരുത്വം, ക്വാണ്ടം ഗ്രാവിറ്റി, പ്രപഞ്ചത്തിന്റെ രൂപഘടന എന്നീ മേഖലകളിലാണു ഗവേഷണം നടത്തിയിരുന്നത്.
സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ‘കേരള ശാസ്ത്രപുരസ്കാരം’ നൽകി അടുത്തിടെ ആദരിച്ചിരുന്നു.
1957 മാർച്ച് പത്തിന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി തിരുവനന്തപുരം കരമനയിലാണു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു സ്വർണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങൾ നേടി. മുംബൈ ഡിഐഎഫ്ആറിൽനിന്ന് പിഎച്ച്ഡി നേടി.
ഡോ. വാസന്തിയാണു ഭാര്യ. മകൾ: ഹംസ പദ്മനാഭൻ.