ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഓഡിറ്റ് നടത്തണമെന്നു ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയിൽ. ഓഡിറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റ് നൽകിയ ഹർജിയിൽ ജസ്റ്റീസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനു മുന്നിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവ് അനുസരിച്ച് ഓഡിറ്റ് നടത്തി, എത്ര രൂപ ക്ഷേത്രം ട്രസ്റ്റിൽ ഉണ്ടെന്ന് അറിയണമെന്നാണ് ക്ഷേത്രം ഭരണസമിതി ആവശ്യപ്പെട്ടത്.
ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തേ നിർദേശിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
കോവിഡിനെത്തുടർന്ന് ക്ഷേത്രം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്ഷേത്രം ഭരണസമിതിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് സുപ്രീംകോടതിയെ അറിയിച്ചു.
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുൻകാലത്തെ ക്ഷേത്ര ഭരണകർത്താക്കളാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ ട്രസ്റ്റ് കടമകൾ നിർവഹിക്കുന്നില്ല. അമിക്കസ് ക്യൂറി റിപ്പോർട്ടിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തേ നിർദേശിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
കോവിഡിനെത്തുടർന്ന് ക്ഷേത്രം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്ഷേത്രം ഭരണസമിതിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് സുപ്രീംകോടതിയെ അറിയിച്ചു.
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുൻകാലത്തെ ക്ഷേത്ര ഭരണകർത്താക്കളാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ ട്രസ്റ്റ് കടമകൾ നിർവഹിക്കുന്നില്ല. അമിക്കസ് ക്യൂറി റിപ്പോർട്ടിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.