ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുതിയ സംവിധാനം ഒരുക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറു വർഷത്തിനിടയിൽ അഞ്ചുലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായ നിഷ്ക്രിയ ആസ്തികൾ കൈകാര്യം ചെയ്യാൻ നാഷണൽ അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി ലിമിറ്റഡ് (എൻഎആർസിഎൽ) രൂപീകരിച്ചു. ബാങ്കുകളുടെ കിട്ടാക്കടം പുതുതായി രൂപീകരിച്ച കമ്പനിയിലേക്കു മാറ്റും. ഇതുവഴി ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് ബാധ്യത ഒഴിവാകുകയും കൂടുതൽ ബിസിനസ് നടത്താൻ സഹായകമാവുകയും ചെയ്യും.
ബാഡ് ബാങ്ക് എന്ന എൻഎആർസിഎലിൽ പൊതുമേഖലാ ബാങ്കുകൾക്ക് 51 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടാകും. 30,600 കോടി രൂപ സർക്കാർ ഗാരന്റി നൽകും.
ആറു വർഷത്തിനിടെ തിരിച്ചുപിടിച്ച അഞ്ച് ലക്ഷം കോടി രൂപ കിട്ടാക്കടത്തിൽ, 99,000 കോടി രൂപ എഴുതിത്തള്ളിയ വായ്പയിൽനിന്നുള്ളതായിരുന്നുവെന്നും നിർമല സീതാരാമൻ അറിയിച്ചു. 2018ൽ ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ രണ്ടെണ്ണം മാത്രമായിരുന്നു ലാഭത്തിൽ പ്രവർത്തിച്ചത്. എന്നാൽ 2021 ൽ രണ്ട് ബാങ്കുകൾ മാത്രമാണ് നഷ്ടത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കുള്ളിൽനിന്ന് ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ പല ഘട്ടങ്ങളായി ഏറ്റെടുക്കാനാണ് എൻഎആർസിഎലിന്റെ പദ്ധതി. 15 ശതമാനം പണമായും 85 ശതമാനം ജാമ്യരസീതുകൾ നൽകിയുമാണ് നിഷ്ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നത്. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിഷ്ക്രിയ ആസ്തികളുടെ കണക്കുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കന്പനിനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് നാഷണൽ അസറ്റ് റീ കണ്‍സ്ട്രക്ഷൻ കന്പനി ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നത്. അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി എന്ന നിലയിൽ എൻഎആർസിഎൽ ലൈസൻസിനായി റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു.
ഇതോടൊപ്പംതന്നെ ഡെറ്റ് റെസല്യൂഷൻ കന്പനിയും (ഡിആർസിഎൽ) രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും 49 ശതമാനം ഓഹരി കൈവശം വയ്ക്കും. ബാക്കി ഓഹരികൾ വായ്പ ലഭ്യമാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ളതാണ്.
ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായ നിഷ്ക്രിയ ആസ്തികൾ കൈകാര്യം ചെയ്യാൻ നാഷണൽ അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി ലിമിറ്റഡ് (എൻഎആർസിഎൽ) രൂപീകരിച്ചു. ബാങ്കുകളുടെ കിട്ടാക്കടം പുതുതായി രൂപീകരിച്ച കമ്പനിയിലേക്കു മാറ്റും. ഇതുവഴി ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് ബാധ്യത ഒഴിവാകുകയും കൂടുതൽ ബിസിനസ് നടത്താൻ സഹായകമാവുകയും ചെയ്യും.
ബാഡ് ബാങ്ക് എന്ന എൻഎആർസിഎലിൽ പൊതുമേഖലാ ബാങ്കുകൾക്ക് 51 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടാകും. 30,600 കോടി രൂപ സർക്കാർ ഗാരന്റി നൽകും.
ആറു വർഷത്തിനിടെ തിരിച്ചുപിടിച്ച അഞ്ച് ലക്ഷം കോടി രൂപ കിട്ടാക്കടത്തിൽ, 99,000 കോടി രൂപ എഴുതിത്തള്ളിയ വായ്പയിൽനിന്നുള്ളതായിരുന്നുവെന്നും നിർമല സീതാരാമൻ അറിയിച്ചു. 2018ൽ ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ രണ്ടെണ്ണം മാത്രമായിരുന്നു ലാഭത്തിൽ പ്രവർത്തിച്ചത്. എന്നാൽ 2021 ൽ രണ്ട് ബാങ്കുകൾ മാത്രമാണ് നഷ്ടത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കുള്ളിൽനിന്ന് ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ പല ഘട്ടങ്ങളായി ഏറ്റെടുക്കാനാണ് എൻഎആർസിഎലിന്റെ പദ്ധതി. 15 ശതമാനം പണമായും 85 ശതമാനം ജാമ്യരസീതുകൾ നൽകിയുമാണ് നിഷ്ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നത്. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിഷ്ക്രിയ ആസ്തികളുടെ കണക്കുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കന്പനിനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് നാഷണൽ അസറ്റ് റീ കണ്‍സ്ട്രക്ഷൻ കന്പനി ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നത്. അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി എന്ന നിലയിൽ എൻഎആർസിഎൽ ലൈസൻസിനായി റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു.
ഇതോടൊപ്പംതന്നെ ഡെറ്റ് റെസല്യൂഷൻ കന്പനിയും (ഡിആർസിഎൽ) രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും 49 ശതമാനം ഓഹരി കൈവശം വയ്ക്കും. ബാക്കി ഓഹരികൾ വായ്പ ലഭ്യമാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ളതാണ്.