ന്യൂഡൽഹി: നാഷണൽ അസറ്റ് റീ കണ്സ്ട്രക്ഷൻ കന്പനി ലിമിറ്റഡ് നിലവിൽ വരുന്നതോടെ ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാകുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം കണക്കു കൂട്ടുന്നത്. അതുവഴി ബാങ്കുകളുടെ ബിസിനസ് മൂല്യത്തിലും ഉയർച്ച ഉണ്ടാകും. ബാങ്കുകൾക്ക് വായ്പാ വർധനയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനും സാധിക്കും.
കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനും പരിഹാരം ഉണ്ടാക്കുന്നതിനുമായി സർക്കാർ നിയന്ത്രിത സംവിധാനം അനിവാര്യമാണ്. മാത്രമല്ല, ഇത് കൂടുതൽ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും ഉപകരിക്കും. അതിനാൽ, എൻഎആർസിഎൽ നൽകുന്ന ജാമ്യ രസീതുകൾക്ക് 30,600 കോടി രൂപ വരെ കേന്ദ്ര സർക്കാർ അഞ്ചു വർഷത്തേക്ക് ഗ്യാരണ്ടി നൽകും. കേന്ദ്രസർക്കാർ നൽകുന്ന ഈ ഉറപ്പ് പണലഭ്യത വർധിപ്പിക്കാനും ഇടയാക്കും.
ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ 500 കോടി രൂപയ്ക്ക് മുകളിലുള്ള നിഷ്ക്രിയ വായ്പാ ആസ്തികൾ പരിഹരിക്കുന്നതിനാണ് എൻഎആർസിഎൽ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഏകദേശം 90,000 കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ എൻഎആർസിഎല്ലിനു കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വ്യവസ്ഥകളുള്ള ശേഷിക്കുന്ന ആസ്തികൾ രണ്ടാം ഘട്ടത്തിലും കൈമാറ്റം ചെയ്യും.
എൻഎആർസിഎൽ 2021ൽ കേന്ദ്ര ബജറ്റിൽ ബാഡ് ബാങ്ക് എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ ആസ്തി മൂല്യം 2015ൽ കണക്കാക്കിയിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. അതിൽനിന്നാണ് കിട്ടാക്കടങ്ങളുടെ വ്യാപ്തി മനസിലായത്. കഴിഞ്ഞ ആറു സാന്പത്തിക വർഷങ്ങളിലായി നിഷ്ക്രിയ ആസ്തികൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള നടപടികൾ നടക്കുകയായിരുന്നു.
കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനും പരിഹാരം ഉണ്ടാക്കുന്നതിനുമായി സർക്കാർ നിയന്ത്രിത സംവിധാനം അനിവാര്യമാണ്. മാത്രമല്ല, ഇത് കൂടുതൽ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും ഉപകരിക്കും. അതിനാൽ, എൻഎആർസിഎൽ നൽകുന്ന ജാമ്യ രസീതുകൾക്ക് 30,600 കോടി രൂപ വരെ കേന്ദ്ര സർക്കാർ അഞ്ചു വർഷത്തേക്ക് ഗ്യാരണ്ടി നൽകും. കേന്ദ്രസർക്കാർ നൽകുന്ന ഈ ഉറപ്പ് പണലഭ്യത വർധിപ്പിക്കാനും ഇടയാക്കും.
ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ 500 കോടി രൂപയ്ക്ക് മുകളിലുള്ള നിഷ്ക്രിയ വായ്പാ ആസ്തികൾ പരിഹരിക്കുന്നതിനാണ് എൻഎആർസിഎൽ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഏകദേശം 90,000 കോടി രൂപയുടെ നിഷ്ക്രിയ വായ്പാ ആസ്തികൾ എൻഎആർസിഎല്ലിനു കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വ്യവസ്ഥകളുള്ള ശേഷിക്കുന്ന ആസ്തികൾ രണ്ടാം ഘട്ടത്തിലും കൈമാറ്റം ചെയ്യും.
എൻഎആർസിഎൽ 2021ൽ കേന്ദ്ര ബജറ്റിൽ ബാഡ് ബാങ്ക് എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ ആസ്തി മൂല്യം 2015ൽ കണക്കാക്കിയിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. അതിൽനിന്നാണ് കിട്ടാക്കടങ്ങളുടെ വ്യാപ്തി മനസിലായത്. കഴിഞ്ഞ ആറു സാന്പത്തിക വർഷങ്ങളിലായി നിഷ്ക്രിയ ആസ്തികൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള നടപടികൾ നടക്കുകയായിരുന്നു.