ഹൈദരാബാദ്: തെലുങ്കാനയിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതി റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ. ഇന്നലെ പുലർച്ചെ ജൻഗാവ് ജില്ലയിലെ റെയിൽപ്പാളത്തിലാണു പി. രാജുവിന്റെ (30) മൃതദേഹം കണ്ടെത്തിയത്.
ബാലികയെ പീഡിപ്പിച്ചയാളെ പിടികൂടുമെന്നും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്നും തെലുങ്കാന തൊഴിൽ മന്ത്രി സി.എച്ച്. മല്ല റെഡ്ഡി നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണു രാജുവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ കണ്ടെത്തിയത്.
ഈ മാസം ഒന്പതിനു സെയ്ദാബാദിലാണു പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ രാജുവിനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ റെയിൽപ്പാളത്തിലൂടെ നടന്നുപോയ രാജുവിനോടു ട്രാക്കിൽനിന്നു മാറാൻ റെയിൽവേ ജോലിക്കാർ ആവശ്യപ്പെട്ടെ ങ്കിലും മാറിയില്ല. പിന്നാലെ എത്തിയ പാസഞ്ചർ ട്രെയിൻ രാജുവിനെ ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് പീഡനക്കേസിലെ പ്രതിയായ രാജുവാണെന്നു സ്ഥിരീകരിച്ചത്. ബന്ധുക്കളും രാജുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെന്നു വാറങ്കൽ പോലീസ് കമ്മീഷണർ തരുണ്‍ ജോഷി അറിയിച്ചു. വാറങ്കലിലെ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
സംഭവത്തിൽ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം വാർത്തയായതിനു പിന്നാലെ പ്രദേശികതലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. വിവിധ സംഘങ്ങൾ രൂപീകരിച്ചു പോലീസ് അന്വേഷണം നടത്തിയെങ്കിലും രാജുവിനെ പിടികൂടാൻ സാധിച്ചില്ല. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്കു ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബാലികയെ പീഡിപ്പിച്ചയാളെ പിടികൂടുമെന്നും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്നും തെലുങ്കാന തൊഴിൽ മന്ത്രി സി.എച്ച്. മല്ല റെഡ്ഡി നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണു രാജുവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ കണ്ടെത്തിയത്.
ഈ മാസം ഒന്പതിനു സെയ്ദാബാദിലാണു പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ രാജുവിനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ റെയിൽപ്പാളത്തിലൂടെ നടന്നുപോയ രാജുവിനോടു ട്രാക്കിൽനിന്നു മാറാൻ റെയിൽവേ ജോലിക്കാർ ആവശ്യപ്പെട്ടെ ങ്കിലും മാറിയില്ല. പിന്നാലെ എത്തിയ പാസഞ്ചർ ട്രെയിൻ രാജുവിനെ ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് പീഡനക്കേസിലെ പ്രതിയായ രാജുവാണെന്നു സ്ഥിരീകരിച്ചത്. ബന്ധുക്കളും രാജുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെന്നു വാറങ്കൽ പോലീസ് കമ്മീഷണർ തരുണ്‍ ജോഷി അറിയിച്ചു. വാറങ്കലിലെ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
സംഭവത്തിൽ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം വാർത്തയായതിനു പിന്നാലെ പ്രദേശികതലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. വിവിധ സംഘങ്ങൾ രൂപീകരിച്ചു പോലീസ് അന്വേഷണം നടത്തിയെങ്കിലും രാജുവിനെ പിടികൂടാൻ സാധിച്ചില്ല. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്കു ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.