ന്യൂഡൽഹി: രാജ്യത്തെ 50% ആസ്തിയും അതിസന്പന്നരായ 10% ആളുകളുടെ കൈയിൽ. വീട്, ഭൂമി, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, നിക്ഷേപം, ഓഹരികൾ, വാഹനങ്ങൾ, കന്നുകാലികൾ എന്നിവ ഉൾപ്പെടുന്ന സ്വത്തുക്കൾ കൈയടക്കിവച്ചിരിക്കുന്നവരുടെ കണക്കാണിത്.
നഗരമേഖലയിൽ 55.7% സന്പത്തും 10% ധനികരുടെ കൈകളിലാണ്. ഗ്രാമീണ മേഖലയിലെ സന്പത്തിന്റെ 50.8% ധനികർ തന്നെ കൈയടക്കി വച്ചിരിക്കുന്നു. നാഷണൽ സാംപിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ 2019ൽ പുറത്തുവിട്ട കണക്കാണ്.
ഗ്രാമീണമേഖലയിൽ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടിയാണ്. ഇതിൽ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസന്പന്നരുടെ പക്കലും. നഗരങ്ങളിൽ താഴേത്തട്ടിലുള്ള 50% പേരുടെ നില പരിതാപകരമാണ്. ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2% ആസ്തി മാത്രമാണ്. നഗരങ്ങളിൽ അത് 6.2 ശതമാനമായി കുറയുന്നു.
ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതലുള്ള സംസ്ഥാനങ്ങൾ ഡൽഹി, മഹാരാഷ്ട്ര, തെലുങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയാണ്. ഡൽഹിയിലെ 80.8% ആസ്തിയും പത്തു ശതമാനത്തോളം വരുന്ന അതിസന്പന്നരുടെ കൈവശമാണ്. ഭൂമിയുടെ ഉയർന്ന വില ഉൾപ്പെടെ ആസ്തിയുടെ ഉയർന്ന മൂല്യം ഇതിലെ സുപ്രധാന ഘടകമാണ്. പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ജമ്മു കാഷ്മീരിലാണ് അന്തരം കുറവ് ഏറ്റവും കുറവ്.
പാവപ്പെട്ടവരെ കണ്കെട്ടിലൂടെ പറ്റിക്കാമെന്നും ഇതാണ് നരേന്ദ്ര മേദിയുടെ ഇന്ത്യയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ സുർജേവാല സർവേയോടു പ്രതികരിച്ചു.
സെബി മാത്യു
നഗരമേഖലയിൽ 55.7% സന്പത്തും 10% ധനികരുടെ കൈകളിലാണ്. ഗ്രാമീണ മേഖലയിലെ സന്പത്തിന്റെ 50.8% ധനികർ തന്നെ കൈയടക്കി വച്ചിരിക്കുന്നു. നാഷണൽ സാംപിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ 2019ൽ പുറത്തുവിട്ട കണക്കാണ്.
ഗ്രാമീണമേഖലയിൽ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടിയാണ്. ഇതിൽ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസന്പന്നരുടെ പക്കലും. നഗരങ്ങളിൽ താഴേത്തട്ടിലുള്ള 50% പേരുടെ നില പരിതാപകരമാണ്. ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2% ആസ്തി മാത്രമാണ്. നഗരങ്ങളിൽ അത് 6.2 ശതമാനമായി കുറയുന്നു.
ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതലുള്ള സംസ്ഥാനങ്ങൾ ഡൽഹി, മഹാരാഷ്ട്ര, തെലുങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയാണ്. ഡൽഹിയിലെ 80.8% ആസ്തിയും പത്തു ശതമാനത്തോളം വരുന്ന അതിസന്പന്നരുടെ കൈവശമാണ്. ഭൂമിയുടെ ഉയർന്ന വില ഉൾപ്പെടെ ആസ്തിയുടെ ഉയർന്ന മൂല്യം ഇതിലെ സുപ്രധാന ഘടകമാണ്. പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ജമ്മു കാഷ്മീരിലാണ് അന്തരം കുറവ് ഏറ്റവും കുറവ്.
പാവപ്പെട്ടവരെ കണ്കെട്ടിലൂടെ പറ്റിക്കാമെന്നും ഇതാണ് നരേന്ദ്ര മേദിയുടെ ഇന്ത്യയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ സുർജേവാല സർവേയോടു പ്രതികരിച്ചു.
സെബി മാത്യു