ന്യൂഡൽഹി: ടെലികോം മേഖലയിൽ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100% വിദേശനിക്ഷേപവും ഓട്ടോമാറ്റിക് റൂട്ടിലൂടെത്തന്നെ എത്തിക്കാം. അതായത്, ഇനിമുതൽ സർക്കാരിന്റെ അനുമതിക്കായി കാത്തു നിൽക്കാതെ ടെലികോം കന്പനികൾക്ക് വിദേശനിക്ഷേപം സ്വീകരിക്കാം. ടെലികോം മേഖലയിൽ 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായിരുന്നു അനുമതിയുണ്ടായിരുന്നത്.
എന്നാൽ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് രാജ്യത്തെ ടെലികോം മേഖലയിൽ 100% നിക്ഷേപം നടത്താൻ അനുമതിയില്ല. 2020 ഏപ്രിലിൽ തന്നെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് നേരിട്ടു നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കടലാസ് അപേക്ഷ വേണ്ട
ടെലികോം സേവനം കൂടുതൽ ഡിജിറ്റൽവത്കരിക്കാനും സർക്കാർ തീരുമാനിച്ചു. മൊബൈൽ കണക്ഷൻ നടപടികൾ കടലാസ് അപേക്ഷകൾ ഒഴിവാക്കി പൂർണമായി ഡിജിറ്റലാക്കും. പ്രീപെയ്ഡ് കണക്ഷൻ പോസ്റ്റ് പെയ്ഡ് ആക്കുന്പോഴും തിരിച്ചും ഇനി ഒന്നിലധികം കെവൈസിയുടെ ആവശ്യമില്ല. എല്ലാ കൈവൈസി സേവനവും ഓണ്‍ലൈനാക്കും. കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിൽ കണക്ഷനുവേണ്ടി സാർവത്രിക ബ്രോഡ്ബാൻഡ് ഉറപ്പാക്കും.
മോറട്ടോറിയം
കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നൽകാനും സർക്കാർ തീരുമാനിച്ചു.
ടെലികോം കന്പനികൾ ഏറെനാളായി മുടക്കിയിട്ടിരുന്ന കുടിശികയ്ക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂസേജ്, ലൈസൻസ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തിൽ നൽകേണ്ട കുടിശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്.
അടുത്തവർഷം ഏപ്രിലിൽ അടയ്ക്കേണ്ട സ്പെക്ട്രം ഇൻസ്റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
വോഡഫോണ്‍- ഐഡിയ, എയർടെൽ എന്നീ കന്പനികൾക്കാണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുക. വോഡഫോണ്‍- ഐഡിയ കന്പനിയാണ് ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിരിക്കുന്നത്. ടെലികോം മേഖലയിൽ ഘടനാപരമായി ഒന്‍പതും നടപടിക്രമങ്ങളിൽ അഞ്ചും മാറ്റങ്ങളാണ് വരുത്തുന്നത്.
എന്നാൽ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് രാജ്യത്തെ ടെലികോം മേഖലയിൽ 100% നിക്ഷേപം നടത്താൻ അനുമതിയില്ല. 2020 ഏപ്രിലിൽ തന്നെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് നേരിട്ടു നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കടലാസ് അപേക്ഷ വേണ്ട
ടെലികോം സേവനം കൂടുതൽ ഡിജിറ്റൽവത്കരിക്കാനും സർക്കാർ തീരുമാനിച്ചു. മൊബൈൽ കണക്ഷൻ നടപടികൾ കടലാസ് അപേക്ഷകൾ ഒഴിവാക്കി പൂർണമായി ഡിജിറ്റലാക്കും. പ്രീപെയ്ഡ് കണക്ഷൻ പോസ്റ്റ് പെയ്ഡ് ആക്കുന്പോഴും തിരിച്ചും ഇനി ഒന്നിലധികം കെവൈസിയുടെ ആവശ്യമില്ല. എല്ലാ കൈവൈസി സേവനവും ഓണ്‍ലൈനാക്കും. കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിൽ കണക്ഷനുവേണ്ടി സാർവത്രിക ബ്രോഡ്ബാൻഡ് ഉറപ്പാക്കും.
മോറട്ടോറിയം
കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നൽകാനും സർക്കാർ തീരുമാനിച്ചു.
ടെലികോം കന്പനികൾ ഏറെനാളായി മുടക്കിയിട്ടിരുന്ന കുടിശികയ്ക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂസേജ്, ലൈസൻസ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തിൽ നൽകേണ്ട കുടിശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്.
അടുത്തവർഷം ഏപ്രിലിൽ അടയ്ക്കേണ്ട സ്പെക്ട്രം ഇൻസ്റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
വോഡഫോണ്‍- ഐഡിയ, എയർടെൽ എന്നീ കന്പനികൾക്കാണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുക. വോഡഫോണ്‍- ഐഡിയ കന്പനിയാണ് ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിരിക്കുന്നത്. ടെലികോം മേഖലയിൽ ഘടനാപരമായി ഒന്‍പതും നടപടിക്രമങ്ങളിൽ അഞ്ചും മാറ്റങ്ങളാണ് വരുത്തുന്നത്.