ന്യൂഡൽഹി: 64,000 കോടി രൂപ മുതൽമുടക്കുള്ള ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അതീവശ്രദ്ധ ആവശ്യമുള്ള പട്ടികയിലെ പതിനൊന്നു സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും പദ്ധതി പ്രകാരം പൊതുജനങ്ങൾക്കുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾ നിർമിക്കും.
കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതിക്കായി 64,180 കോടി നീക്കിവയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറുവർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടെയും വികസനമാണ് ലക്ഷ്യം. ഇതുപ്രകാരം രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകൾ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.
അതീവശ്രദ്ധ ആവശ്യമുള്ള പട്ടികയിലുള്ള പത്തു സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലെ 17,788 ആരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം നൽകും. എല്ലാ സംസ്ഥാനങ്ങളിലെയും നഗര പ്രദേശങ്ങളിൽ 11,024 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കും. 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലുമായി ക്രിട്ടിക്കൽ കെയർ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും.
എല്ലാ സംസ്ഥാനങ്ങളിലും11,204 അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളും സ്ഥാപിക്കും. ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പോർട്ടലിന്റെ സേവനം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. 15 ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും രണ്ട് മൊബൈൽ ആശുപത്രികൾക്കും തുടക്കമിടും.
കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതിക്കായി 64,180 കോടി നീക്കിവയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറുവർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടെയും വികസനമാണ് ലക്ഷ്യം. ഇതുപ്രകാരം രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകൾ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.
അതീവശ്രദ്ധ ആവശ്യമുള്ള പട്ടികയിലുള്ള പത്തു സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലെ 17,788 ആരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം നൽകും. എല്ലാ സംസ്ഥാനങ്ങളിലെയും നഗര പ്രദേശങ്ങളിൽ 11,024 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കും. 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലുമായി ക്രിട്ടിക്കൽ കെയർ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും.
എല്ലാ സംസ്ഥാനങ്ങളിലും11,204 അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളും സ്ഥാപിക്കും. ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പോർട്ടലിന്റെ സേവനം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. 15 ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും രണ്ട് മൊബൈൽ ആശുപത്രികൾക്കും തുടക്കമിടും.