ചെന്നൈ: നീറ്റ് പരീക്ഷാപ്പേടിയിൽ തമിഴ്നാട്ടിൽ ഒരു പെൺകുട്ടികൂടി ജീവനൊടുക്കി. വെല്ലൂർ ജില്ലയിലെ കട്പാടി തലയാറംപട്ട് സ്വദേശിനി സൗന്ദര്യയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
ഇതോടെ തമിഴ്നാട്ടിൽ നാലുദിവസത്തിനിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. ആകെ മരണം 17 ആയി.
സൗന്ദര്യക്ക് പ്ലസ്ടുവിന് 600ൽ 510 മാർക്കുണ്ടായിരുന്നു. കുട്ടി അസ്വസ്ഥയായിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു. ധനുഷ്, കനിമൊഴി എന്നിവർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ തിങ്കളാഴ്ച നിയമം പാസാക്കിയിരുന്നു. ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കി പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
ഇതോടെ തമിഴ്നാട്ടിൽ നാലുദിവസത്തിനിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. ആകെ മരണം 17 ആയി.
സൗന്ദര്യക്ക് പ്ലസ്ടുവിന് 600ൽ 510 മാർക്കുണ്ടായിരുന്നു. കുട്ടി അസ്വസ്ഥയായിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു. ധനുഷ്, കനിമൊഴി എന്നിവർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ തിങ്കളാഴ്ച നിയമം പാസാക്കിയിരുന്നു. ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കി പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.