ന്യൂഡൽഹി: ക്വാഡ് രാജ്യങ്ങളുടെ തലവന്മാരുമായുള്ള കൂടിക്കാഴ്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് അമേരിക്കയിലേക്കു തിരിക്കും. വാഷിംഗ്ടണിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ കൂടിക്കാഴ്ചയിൽ മറ്റു രാഷ്ട്രത്തലവന്മാരുമായി മോദി നിർണായക ചർച്ചകൾ നടത്തും.
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നയതന്ത്രപരമായ കൂട്ടായ്മയാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്.
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. മോദി, ബൈഡൻ എന്നിവർക്കു പുറമേ ജാപ്പനീസ് പ്രധാന മന്ത്രി യോഷിഗിഡെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ, ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തൽ, ദുരന്ത നിവാരണത്തിനായുള്ള പരിശ്രമങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ചർച്ച നടക്കും. അതിനുശേഷം ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ മോദി സംസാരിക്കും.
മാർച്ചിൽ ക്വാഡ് നേതാക്കൾ വെർച്വൽ യോഗം ചേർന്നിരുന്നു.
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നയതന്ത്രപരമായ കൂട്ടായ്മയാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്.
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. മോദി, ബൈഡൻ എന്നിവർക്കു പുറമേ ജാപ്പനീസ് പ്രധാന മന്ത്രി യോഷിഗിഡെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ, ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തൽ, ദുരന്ത നിവാരണത്തിനായുള്ള പരിശ്രമങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ചർച്ച നടക്കും. അതിനുശേഷം ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ മോദി സംസാരിക്കും.
മാർച്ചിൽ ക്വാഡ് നേതാക്കൾ വെർച്വൽ യോഗം ചേർന്നിരുന്നു.