മംഗളൂരു: മംഗളൂരുവില്‍ ആദ്യമായി നിപ്പ രോഗഭീതി. ഗവൺമെന്റ് വെന്‍ലോക് ആശുപത്രിയില്‍ മൈക്രോബയോളജിസ്റ്റായ കർണാടക കാര്‍വാര്‍ സ്വദേശിയിലാണു രോഗലക്ഷണം കണ്ടെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കും.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍തന്നെയാണ് തനിക്ക് നിപ്പ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. അടുത്തിടെ ഇയാള്‍ ഗോവയിലേക്കു പോയിരു ന്നു. നിപ്പയുടെ എല്ലാ ലക്ഷണങ്ങളും ഇയാളില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇപ്പോള്‍ ചെറിയ പനി മാത്രമാണുള്ളതെന്നും ദക്ഷിണ കന്നഡ ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ കിഷോര്‍കുമാര്‍ പറഞ്ഞു.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍തന്നെയാണ് തനിക്ക് നിപ്പ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. അടുത്തിടെ ഇയാള്‍ ഗോവയിലേക്കു പോയിരു ന്നു. നിപ്പയുടെ എല്ലാ ലക്ഷണങ്ങളും ഇയാളില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇപ്പോള്‍ ചെറിയ പനി മാത്രമാണുള്ളതെന്നും ദക്ഷിണ കന്നഡ ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ കിഷോര്‍കുമാര്‍ പറഞ്ഞു.