ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന സമരം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര സർക്കാരിനും നാലു സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചു.
കേന്ദ്രസർക്കാരിനു പുറമേ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
അതിനുപുറമേ, പശ്ചിമ ബംഗാളിൽനിന്നും കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവർത്തകയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലും മനുഷ്യാവകാശ കമ്മീഷൻ ഹരിയാനയിലെ ജജ്ജർ ജില്ലാ മജിസ്ട്രേറ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
കർഷകസമരം സംസ്ഥാനങ്ങളിലെ 9,000-ത്തിലധികം ചെറുതും വലുതുമായ വ്യാവസായിക യൂണിറ്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. പ്രക്ഷോഭങ്ങൾ സ്ഥലങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങൾ വലിയീതിയിൽ തടസപ്പെടുകയും, സാധാരണ യാത്രക്കാർ, രോഗികൾ, അംഗ പരിമിതരരായുള്ളവർ എന്നിങ്ങനെ പല വിഭാഗത്തിലുള്ള ആളുകളുടെ സഞ്ചാരത്തിനെ തടസപ്പെടുത്തുകയും ചെയ്തു.
പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ആക്ഷേപങ്ങളുണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിനു പുറമേ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
അതിനുപുറമേ, പശ്ചിമ ബംഗാളിൽനിന്നും കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവർത്തകയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലും മനുഷ്യാവകാശ കമ്മീഷൻ ഹരിയാനയിലെ ജജ്ജർ ജില്ലാ മജിസ്ട്രേറ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
കർഷകസമരം സംസ്ഥാനങ്ങളിലെ 9,000-ത്തിലധികം ചെറുതും വലുതുമായ വ്യാവസായിക യൂണിറ്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. പ്രക്ഷോഭങ്ങൾ സ്ഥലങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങൾ വലിയീതിയിൽ തടസപ്പെടുകയും, സാധാരണ യാത്രക്കാർ, രോഗികൾ, അംഗ പരിമിതരരായുള്ളവർ എന്നിങ്ങനെ പല വിഭാഗത്തിലുള്ള ആളുകളുടെ സഞ്ചാരത്തിനെ തടസപ്പെടുത്തുകയും ചെയ്തു.
പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ആക്ഷേപങ്ങളുണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.