ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച അഭിഭാഷകർക്കു പ്രത്യേകം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു ഹർജിയുമായെത്തിയ അഭിഭാഷകന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി. ഹർജി പബ്ലിസിറ്റിക്കുവേണ്ടി കെട്ടിച്ചമച്ച താണെന്നും കൃത്രിമമാണെന്നും കുറ്റപ്പെടുത്തിയാണ് കോടതി തള്ളിയത്.
കോവിഡ് ബാധിച്ചു മരിച്ച 60 വയസിൽ താഴെയുള്ള അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പ്രദീപ് കുമാർ യാദവ് ഹർജി നൽകിയത്.
""നിങ്ങൾ ഒരു കറുത്ത കോട്ടിട്ടതുകൊണ്ടു മാത്രം നിങ്ങളുടെ ജീവന് മറ്റുള്ളവരുടേതിനേക്കാൾ വിലയുണ്ടെന്ന് കരുതരുത്'' എന്നാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് പ്രതികരിച്ചത്. കോവിഡ് ബാധിച്ചു രാജ്യത്ത് നിരവധി പേരാണ് മരിച്ചത്. നിങ്ങൾക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ലെന്നും കോടതി ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
കോവിഡിന് ഇരയായ അഭിഭാഷകർക്കു മാത്രമായി എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് കോടതി കരുതുന്നില്ല. ഹർജിയിൽ അഭിഭാഷകൻ വെറും പകർത്തിയെഴുത്ത് മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കോടതി വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ ഹർജി തള്ളുന്നതായും ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ 10,000 രൂപ കെട്ടി വെക്കണമെന്നും നിർദേശിച്ചു.
കോവിഡ് ബാധിച്ചു മരിച്ച 60 വയസിൽ താഴെയുള്ള അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പ്രദീപ് കുമാർ യാദവ് ഹർജി നൽകിയത്.
""നിങ്ങൾ ഒരു കറുത്ത കോട്ടിട്ടതുകൊണ്ടു മാത്രം നിങ്ങളുടെ ജീവന് മറ്റുള്ളവരുടേതിനേക്കാൾ വിലയുണ്ടെന്ന് കരുതരുത്'' എന്നാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് പ്രതികരിച്ചത്. കോവിഡ് ബാധിച്ചു രാജ്യത്ത് നിരവധി പേരാണ് മരിച്ചത്. നിങ്ങൾക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ലെന്നും കോടതി ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
കോവിഡിന് ഇരയായ അഭിഭാഷകർക്കു മാത്രമായി എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് കോടതി കരുതുന്നില്ല. ഹർജിയിൽ അഭിഭാഷകൻ വെറും പകർത്തിയെഴുത്ത് മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കോടതി വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ ഹർജി തള്ളുന്നതായും ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ 10,000 രൂപ കെട്ടി വെക്കണമെന്നും നിർദേശിച്ചു.