കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്നു മറ്റുള്ളവരെ ആക്രമിക്കാൻ ഭീകരരെ അനുവദിക്കില്ലെന്ന് താലിബാൻ വിദേശകാര്യമന്ത്രി പറഞ്ഞു. അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ രൂപവത്കരിച്ച ഇടക്കാല സർക്കാരിലെ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്തഖി ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് പുതിയ സർക്കാർ സമയക്രമം നിശ്ചയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുനടത്താൻ സാധ്യതയുണ്ടോയെന്ന് മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ, മറ്റു രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്നായിരുന്നു മറുപടി. അഫ്ഗാനിസ്ഥാന്റെ മണ്ണിൽനിന്നു മറ്റു രാജ്യങ്ങൾക്കെതിരേ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുത്തഖി പറഞ്ഞു.
ഇതിനിടെ, അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാന് 120 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടുന്ന അഫ്ഗാനിസ്ഥാനെ സഹായിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ നേതൃത്വത്തിലാണു സഹായം അനുവദിച്ചത്.
അന്നു തടവുകാരൻ, ഇന്ന് ജയിൽ മേധാവി
കാബൂൾ: പത്തുവർഷം തടവിൽ കഴിഞ്ഞ ജയിലിന്റെ മേധാവിയായി താലിബാൻ കമാൻഡർ. താലിബാന്റെ നിയന്ത്രണത്തിലുള്ള പുൽ-ഇ-ചാർഖി ജയിലിന്റെ മേധാവിയാണ് പത്തുവർഷം ഈ ജയിലിലെ സെല്ലിൽ തടവിൽ കഴിഞ്ഞിരുന്നത്.
അസോസിയേറ്റ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജയിൽ മേധാവി വെളിപ്പെടുത്തൽ നടത്തിയത്.
താലിബാൻ ഭരണം പിടിച്ചതോടെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചിരുന്നു. കുനാർ പ്രവിശ്യയിൽനിന്ന് അറസ്റ്റിലായ തന്നെ പുൽ-ഇ-ചാർഖി ജയിലിലേക്കു കൊണ്ടുവരുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് പുതിയ സർക്കാർ സമയക്രമം നിശ്ചയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുനടത്താൻ സാധ്യതയുണ്ടോയെന്ന് മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ, മറ്റു രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്നായിരുന്നു മറുപടി. അഫ്ഗാനിസ്ഥാന്റെ മണ്ണിൽനിന്നു മറ്റു രാജ്യങ്ങൾക്കെതിരേ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുത്തഖി പറഞ്ഞു.
ഇതിനിടെ, അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാന് 120 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടുന്ന അഫ്ഗാനിസ്ഥാനെ സഹായിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ നേതൃത്വത്തിലാണു സഹായം അനുവദിച്ചത്.
അന്നു തടവുകാരൻ, ഇന്ന് ജയിൽ മേധാവി
കാബൂൾ: പത്തുവർഷം തടവിൽ കഴിഞ്ഞ ജയിലിന്റെ മേധാവിയായി താലിബാൻ കമാൻഡർ. താലിബാന്റെ നിയന്ത്രണത്തിലുള്ള പുൽ-ഇ-ചാർഖി ജയിലിന്റെ മേധാവിയാണ് പത്തുവർഷം ഈ ജയിലിലെ സെല്ലിൽ തടവിൽ കഴിഞ്ഞിരുന്നത്.
അസോസിയേറ്റ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജയിൽ മേധാവി വെളിപ്പെടുത്തൽ നടത്തിയത്.
താലിബാൻ ഭരണം പിടിച്ചതോടെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചിരുന്നു. കുനാർ പ്രവിശ്യയിൽനിന്ന് അറസ്റ്റിലായ തന്നെ പുൽ-ഇ-ചാർഖി ജയിലിലേക്കു കൊണ്ടുവരുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.