മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാൾക്കു കോവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെ പുടിൻ സ്വയം നിരീക്ഷണത്തിൽ പോയി.
താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോനുമായി പുടിൻ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ വാർത്ത പുറത്തുവന്നതോടെ വിവരം പുറംലോകമറിയുന്നത്.
റഷ്യ തന്നെ വികസിപ്പിച്ച സ്പുട്നിക് 5 കോവിഡ് വാക്സിന്റെ രണ്ടു ഡോസും പുടിൻ സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് ഏപ്രിലാണു സ്വീകരിച്ചത്.
പുടിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു കായിക വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. തിങ്കളാഴ്ച റഷ്യയുടെ പാരാലിംപിക് താരങ്ങളുമായും സിറിൻ പ്രസിഡന്റ് ബാഷർ അൽ അസദുമായും പുടിൻ കൂടിക്കാഴ്ച നടത്തുകയും റഷ്യ-ബെലാറസ് സൈനികാഭ്യാസ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോനുമായി പുടിൻ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ വാർത്ത പുറത്തുവന്നതോടെ വിവരം പുറംലോകമറിയുന്നത്.
റഷ്യ തന്നെ വികസിപ്പിച്ച സ്പുട്നിക് 5 കോവിഡ് വാക്സിന്റെ രണ്ടു ഡോസും പുടിൻ സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് ഏപ്രിലാണു സ്വീകരിച്ചത്.
പുടിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു കായിക വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. തിങ്കളാഴ്ച റഷ്യയുടെ പാരാലിംപിക് താരങ്ങളുമായും സിറിൻ പ്രസിഡന്റ് ബാഷർ അൽ അസദുമായും പുടിൻ കൂടിക്കാഴ്ച നടത്തുകയും റഷ്യ-ബെലാറസ് സൈനികാഭ്യാസ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.