അബുജ: വടക്കൻ നൈജീരിയിൽ അക്രമികൾ ജയിൽ ആക്രമിച്ചതിനെത്തുടർന്ന് 240 തടവുപുള്ളികൾ രക്ഷപ്പെട്ടു. കോഗി സംസ്ഥാനത്താണു സംഭവം. നൂറു തടവുകാർ രക്ഷപ്പെട്ടെന്നാണ് ഇന്നലെ രാവിലെ നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ചയായിരുന്നു ആയുധധാരികൾ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സമയം 294 തടവുപുള്ളികളായിരുന്നു ജയിലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ പിടികൂടാൻ ശ്രമം ഊർജിതമാക്കി.
ഞായറാഴ്ചയായിരുന്നു ആയുധധാരികൾ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സമയം 294 തടവുപുള്ളികളായിരുന്നു ജയിലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ പിടികൂടാൻ ശ്രമം ഊർജിതമാക്കി.