കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ സാധാരണക്കാരുടെ ജീവിതത്തിൽ സൈന്യത്തിന് ഇടപെടാൻ കൂടുതൽ അവസരമൊരുക്കുമെന്നു യുഎന്‍ മനുഷ്യാവകാശ സംഘടന. ശ്രീലങ്കയുടെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നാണു പ്രസിഡന്റ് ഗോട്ടാഭയ രാജപക്സെ കഴിഞ്ഞ മാസം 31ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. വ്യാപാരികളുടെയും ചില്ലറവില്പനക്കാരുടെയും കൈവശമുള്ള ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവയുടെ വില നിയന്ത്രിക്കാനും അധികാരം നൽകി ആര്‍മി റിട്ട. ജനറലിനെ അവശ്യസേവന കമ്മീഷണറായി നിയമിച്ചു.
ഇതോടെ സമൂഹജീവിതത്തിൽ സൈന്യത്തിന്റെ ഇടപെടൽ വർധിക്കുമെന്നു മനുഷ്യാവകാശ്യ സംഘടന പറഞ്ഞു.
അതിനിടെ, സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഗവർണർ വെലിഗാമേജ് ഡോൺ ലക്ഷ്മൺ രാജിക്കൊരുങ്ങുന്നതായും വാർത്ത പുറത്തുവരുന്നുണ്ട്. ഇന്നു രാജിവയ്ക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 2019 ഡിസംബറിലാണ് ലക്ഷ്മൺ പദവി ഏറ്റെടുത്തത്.
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. വ്യാപാരികളുടെയും ചില്ലറവില്പനക്കാരുടെയും കൈവശമുള്ള ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവയുടെ വില നിയന്ത്രിക്കാനും അധികാരം നൽകി ആര്‍മി റിട്ട. ജനറലിനെ അവശ്യസേവന കമ്മീഷണറായി നിയമിച്ചു.
ഇതോടെ സമൂഹജീവിതത്തിൽ സൈന്യത്തിന്റെ ഇടപെടൽ വർധിക്കുമെന്നു മനുഷ്യാവകാശ്യ സംഘടന പറഞ്ഞു.
അതിനിടെ, സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഗവർണർ വെലിഗാമേജ് ഡോൺ ലക്ഷ്മൺ രാജിക്കൊരുങ്ങുന്നതായും വാർത്ത പുറത്തുവരുന്നുണ്ട്. ഇന്നു രാജിവയ്ക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 2019 ഡിസംബറിലാണ് ലക്ഷ്മൺ പദവി ഏറ്റെടുത്തത്.