കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കി.
പാഴ്ചെലവ് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും മന്ത്രിസഭ പ്രവർത്തനം നേരത്തേ തുടങ്ങിയെന്നുമാണ് താലിബാൻ വിശദീകരിച്ചത്.
9/11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനമായ ഇന്നലെയായിരിക്കും താലിബാൻ സർക്കാരിന്റെ ഉദ്ഘാടനമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യ, ഇറാൻ, ചൈന, ഖത്തർ, പാക്കിസ്ഥാൻ രാജ്യങ്ങളെ ചടങ്ങിലേക്കു ക്ഷണിച്ചുവത്രേ. റഷ്യ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
9/11 വാർഷികദിനത്തിൽ ചടങ്ങ് ഒഴിവാക്കാൻ യുഎസും നാറ്റോയും ഖത്തർവഴി താലിബാനുമേൽ സമ്മർദം ചെലുത്തിയെന്നാണ് റഷ്യയിലെ ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
പാഴ്ചെലവ് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും മന്ത്രിസഭ പ്രവർത്തനം നേരത്തേ തുടങ്ങിയെന്നുമാണ് താലിബാൻ വിശദീകരിച്ചത്.
9/11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനമായ ഇന്നലെയായിരിക്കും താലിബാൻ സർക്കാരിന്റെ ഉദ്ഘാടനമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യ, ഇറാൻ, ചൈന, ഖത്തർ, പാക്കിസ്ഥാൻ രാജ്യങ്ങളെ ചടങ്ങിലേക്കു ക്ഷണിച്ചുവത്രേ. റഷ്യ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
9/11 വാർഷികദിനത്തിൽ ചടങ്ങ് ഒഴിവാക്കാൻ യുഎസും നാറ്റോയും ഖത്തർവഴി താലിബാനുമേൽ സമ്മർദം ചെലുത്തിയെന്നാണ് റഷ്യയിലെ ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.