ജനീവ: പ്രതിഷേധത്തെ അക്രമത്തിലൂടെ നേരിടുന്നത് താലിബാൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ നേരിടാൻ താലിബാൻകാർ തോക്കും വടിയും ചാട്ടയും പ്രയോഗിക്കുന്നതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് രവീണ ഷാംദസാനി ചൂണ്ടിക്കാട്ടി. താലിബാൻകാരുടെ വെടിയേറ്റ് നാലു പ്രതിഷേധക്കാർ മരിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതിനെയും വക്താവ് വിമർശിച്ചു.
ഇതിനിടെ, അഫ്ഗാനിസ്ഥാനിലെ 93 ശതമാനം ഭവനങ്ങളിലും ആവശ്യത്തിനു ഭക്ഷണമില്ലെന്ന് യുഎന്നിന്റെ ലോകഭക്ഷ്യപദ്ധതി മുന്നറിയിപ്പു നല്കി. മുഴുവൻ ജനവും മാസങ്ങൾക്കകം പട്ടിണിയിലാകാം.
താലിബാൻ ഭരണം കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുനസ്കോ മുന്നറിയിപ്പു നല്കി.
പ്രതിഷേധക്കാരെ നേരിടാൻ താലിബാൻകാർ തോക്കും വടിയും ചാട്ടയും പ്രയോഗിക്കുന്നതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് രവീണ ഷാംദസാനി ചൂണ്ടിക്കാട്ടി. താലിബാൻകാരുടെ വെടിയേറ്റ് നാലു പ്രതിഷേധക്കാർ മരിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതിനെയും വക്താവ് വിമർശിച്ചു.
ഇതിനിടെ, അഫ്ഗാനിസ്ഥാനിലെ 93 ശതമാനം ഭവനങ്ങളിലും ആവശ്യത്തിനു ഭക്ഷണമില്ലെന്ന് യുഎന്നിന്റെ ലോകഭക്ഷ്യപദ്ധതി മുന്നറിയിപ്പു നല്കി. മുഴുവൻ ജനവും മാസങ്ങൾക്കകം പട്ടിണിയിലാകാം.
താലിബാൻ ഭരണം കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുനസ്കോ മുന്നറിയിപ്പു നല്കി.