ടെൽ അവീവ്: അതീവസുരക്ഷയുള്ള ഗിൽബോവാ ജയിൽനിന്നു രക്ഷപ്പെട്ട ആറു പലസ്തീനി തടവുകാരിൽ നാലു പേരെ ഇസ്രേലി പോലീസ് പിടികൂടി. തടവറയിൽ തുരങ്കം കുഴിച്ച് രക്ഷപ്പെട്ട ഇവരെ പിടികൂടാൻ ഇസ്രയേലിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രേലി സുരക്ഷാ സേനകൾ വൻ തെരച്ചിൽ നടത്തിവരികയായിരുന്നു.
വെള്ളി രാത്രിയും ശനി പുലർച്ചെയുമായി രണ്ടിടത്തുനിന്നാണ് നാലു പേരെ പിടിച്ചത്. അറബ് വംശജർ ധാരാളമുള്ള നസറത്ത് നഗരത്തിന്റെ തെക്കുനിന്നാണ് രണ്ടുപേരെ ആദ്യം പിടികൂടിയത്.
ജയിൽചാട്ടം ആസൂത്രണം ചെയ്ത പലസ്തീൻ തീവ്രവാദി നേതാവ് സക്കറിയ സുബെയ്ദ് അടക്കം രണ്ടുപേരെ ശനിയാഴ്ച പുലർച്ചെ നസറത്തിന്റെ വടക്കുനിന്നും പിടികൂടി. ശേഷിക്കുന്ന രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.
ജയിൽചാട്ടം ഇസ്രേലി സുരക്ഷാസേനയ്ക്കു നാണക്കേടായിരുന്നു. വെസ്റ്റ്ബാങ്കിലെയും ഗാസായിലെയും പലസ്തീനികൾ ആഹ്ലാദപ്രകടനങ്ങൾ നടത്തിയിരുന്നു.
വെള്ളി രാത്രിയും ശനി പുലർച്ചെയുമായി രണ്ടിടത്തുനിന്നാണ് നാലു പേരെ പിടിച്ചത്. അറബ് വംശജർ ധാരാളമുള്ള നസറത്ത് നഗരത്തിന്റെ തെക്കുനിന്നാണ് രണ്ടുപേരെ ആദ്യം പിടികൂടിയത്.
ജയിൽചാട്ടം ആസൂത്രണം ചെയ്ത പലസ്തീൻ തീവ്രവാദി നേതാവ് സക്കറിയ സുബെയ്ദ് അടക്കം രണ്ടുപേരെ ശനിയാഴ്ച പുലർച്ചെ നസറത്തിന്റെ വടക്കുനിന്നും പിടികൂടി. ശേഷിക്കുന്ന രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.
ജയിൽചാട്ടം ഇസ്രേലി സുരക്ഷാസേനയ്ക്കു നാണക്കേടായിരുന്നു. വെസ്റ്റ്ബാങ്കിലെയും ഗാസായിലെയും പലസ്തീനികൾ ആഹ്ലാദപ്രകടനങ്ങൾ നടത്തിയിരുന്നു.