ലോകത്തെ നടുക്കി അമേരിക്കയിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 20 വർഷം തികയുന്നു. 2001 സെപ്റ്റംബർ 11ന് കൊടും ഭീകരൻ ഉസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത ചാവേറാക്രമണത്തിൽ 19 ഭീകരരടക്കം മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. ഭീകരരിൽ 15 പേർ സൗദി അറേബ്യൻ പൗരന്മാരായിരുന്നു. നിരപരാധികളെ കൊന്നൊടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിൻ ലാദൻ ഭീകരാക്രമണം ആസൂത്രണം ചെയ്തത്.
നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തായിരുന്നു അൽ ഖ്വയ്ദ ഭീകരർ ലോക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടു വിമാനങ്ങൾ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. 110 നിലയുള്ള രണ്ടു കെട്ടിടങ്ങളും ഒന്നേമുക്കാൽ മണിക്കൂറിനകം നിലംപൊത്തി. വേൾഡ് ട്രേഡ് സെന്ററിലെ മറ്റു കെട്ടിടങ്ങളും തുടർന്ന് തകർന്നുവീണു. സമീപത്തെ കെട്ടിടങ്ങൾക്കു വ്യാപക നാശമുണ്ടായി. മൂന്നാമത്തെ വിമാനം അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിൽ പതിച്ചു.
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിക്കുനേരെ നീങ്ങിയ നാലാം വിമാനം ലക്ഷ്യസ്ഥാനത്തെത്താതെ സതേൺ പെൻസിൽവേനിയയിലാണു പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഭീകരിൽനിന്നു വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ കൃഷിയിടത്തിൽ വിമാനം തകർന്നുവീണു. വൈറ്റ്ഹൗസോ യുഎസ് കാപ്പിറ്റോളോ ലക്ഷ്യമിട്ടായിരുന്നു ഈ വിമാനം തട്ടിയെടുത്തു പറന്നത്.
ഭീകരാക്രമണത്തെത്തുടർന്നായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്. രണ്ടു മാസത്തിനുള്ളിൽ അൽ ഖ്വയ്ദയ്ക്കു പിന്തുണ നല്കിയിരുന്ന താലിബാൻ സർക്കാരിനെ അമേരിക്ക തൂത്തെറിഞ്ഞു. 20 വർഷം അമേരിക്കയുടെ പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചു. ഇതിനിടെ ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവർ അമേരിക്കയിൽ പ്രസിഡന്റുമാരായി.
എന്നാൽ, അഫ്ഗാനിസ്ഥാനിലെ ഭീകരരെ എന്നെന്നേക്കുമായി അമർച്ച ചെയ്യാൻ അമേരിക്കയ്ക്കായില്ല. ഒടുവിൽ ഓഗസ്റ്റ് 31 ന് അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്നു പൂർണമായി പിൻവാങ്ങി. 2461 യുഎസ് സൈനികരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. ശതകോടി ഡോളറാണ് അമേരിക്ക അഫ്ഗാനിൽ ചെവഴിച്ചത്.
അമേരിക്കൻ സൈന്യം പൂർണമായി പിൻവാങ്ങുന്നതിനു 16 ദിവസം മുന്പ് താലിബാൻ വീണ്ടും അഫ്ഗാൻ പിടിച്ചു. 2011ൽ ഉസാമ ബിൻ ലാദനെ വധിക്കാനായതു മാത്രമാണ് അമേരിക്കയ്ക്കുണ്ടായ നേട്ടം.
ഭീകരാക്രമണം നടന്ന മൂന്നിടത്ത് നടക്കുന്ന അനുസ്മരണച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കും. ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനത്തിൽ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്നു റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തായിരുന്നു അൽ ഖ്വയ്ദ ഭീകരർ ലോക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടു വിമാനങ്ങൾ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. 110 നിലയുള്ള രണ്ടു കെട്ടിടങ്ങളും ഒന്നേമുക്കാൽ മണിക്കൂറിനകം നിലംപൊത്തി. വേൾഡ് ട്രേഡ് സെന്ററിലെ മറ്റു കെട്ടിടങ്ങളും തുടർന്ന് തകർന്നുവീണു. സമീപത്തെ കെട്ടിടങ്ങൾക്കു വ്യാപക നാശമുണ്ടായി. മൂന്നാമത്തെ വിമാനം അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിൽ പതിച്ചു.
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിക്കുനേരെ നീങ്ങിയ നാലാം വിമാനം ലക്ഷ്യസ്ഥാനത്തെത്താതെ സതേൺ പെൻസിൽവേനിയയിലാണു പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഭീകരിൽനിന്നു വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ കൃഷിയിടത്തിൽ വിമാനം തകർന്നുവീണു. വൈറ്റ്ഹൗസോ യുഎസ് കാപ്പിറ്റോളോ ലക്ഷ്യമിട്ടായിരുന്നു ഈ വിമാനം തട്ടിയെടുത്തു പറന്നത്.
ഭീകരാക്രമണത്തെത്തുടർന്നായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്. രണ്ടു മാസത്തിനുള്ളിൽ അൽ ഖ്വയ്ദയ്ക്കു പിന്തുണ നല്കിയിരുന്ന താലിബാൻ സർക്കാരിനെ അമേരിക്ക തൂത്തെറിഞ്ഞു. 20 വർഷം അമേരിക്കയുടെ പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചു. ഇതിനിടെ ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവർ അമേരിക്കയിൽ പ്രസിഡന്റുമാരായി.
എന്നാൽ, അഫ്ഗാനിസ്ഥാനിലെ ഭീകരരെ എന്നെന്നേക്കുമായി അമർച്ച ചെയ്യാൻ അമേരിക്കയ്ക്കായില്ല. ഒടുവിൽ ഓഗസ്റ്റ് 31 ന് അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്നു പൂർണമായി പിൻവാങ്ങി. 2461 യുഎസ് സൈനികരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. ശതകോടി ഡോളറാണ് അമേരിക്ക അഫ്ഗാനിൽ ചെവഴിച്ചത്.
അമേരിക്കൻ സൈന്യം പൂർണമായി പിൻവാങ്ങുന്നതിനു 16 ദിവസം മുന്പ് താലിബാൻ വീണ്ടും അഫ്ഗാൻ പിടിച്ചു. 2011ൽ ഉസാമ ബിൻ ലാദനെ വധിക്കാനായതു മാത്രമാണ് അമേരിക്കയ്ക്കുണ്ടായ നേട്ടം.
ഭീകരാക്രമണം നടന്ന മൂന്നിടത്ത് നടക്കുന്ന അനുസ്മരണച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കും. ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനത്തിൽ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്നു റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.