കാബൂൾ: സ്ത്രീകൾക്കു മന്ത്രിമാരാകാൻ കഴിയില്ലെന്നും അവർ പ്രസവിക്കുകയാണു വേണ്ടതെന്നും താലിബാൻ വക്താവ് സയ്യദ് സെക്കറുള്ളാ ഹാഷിമി. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ഏജൻസിക്ക് അഭിമുഖം നല്കുകയായിരുന്നുഹാഷിമി.
“ സ്ത്രീകൾക്കു മന്ത്രിമാരുടെ ചുമതലകളൊന്നും നിർവഹിക്കാൻ കഴിയില്ല. ചുമക്കാൻ പറ്റാത്ത ഭാരം കഴുത്തിലിട്ടുകൊടുക്കുന്നതു പോലെയാണത്. താലിബാനെതിരേ സമരം നടത്തുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല” - ഹാഷിമി പറഞ്ഞു.
സമൂഹത്തിന്റെ പകുതിയും സ്ത്രീകളല്ലേയെന്ന് ഇന്റർവ്യൂ ചെയ്തയാൾ ചൂണ്ടിക്കാട്ടി.
“ഞങ്ങളവരെ പകുതിയായിട്ടൊന്നും കൂട്ടുന്നില്ല. എന്തുതരം പകുതിയാണ് ? അമേരിക്കയും അവരുടെ പാവ സർക്കാരും ഓഫീസുകളിൽ വേശ്യാവൃത്തിയാണു നടത്തിയിരുന്നത്”- ഹാഷിമി മറുപടി നല്കി.
എല്ലാ സ്ത്രീകളെയും വേശ്യകളെന്നു വിളിക്കരുതെന്നായിരുന്നു ഇന്റർവ്യൂ ചെയ്തയാൾ പ്രതികരിച്ചത്.
“ എല്ലാ അഫ്ഗാൻ വനിതകളും വേശ്യകളാണെന്നല്ല പറഞ്ഞത്. തെരുവിൽ പ്രതിഷേധിക്കുന്ന നാലു വനിതകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. അഫ്ഗാനിസ്ഥാനു വേണ്ടി കുട്ടികളെ ജനിപ്പിക്കുകയും മതതത്ത്വങ്ങളിലുറപ്പിച്ചു വളർത്തുകയും ചെയ്യുന്നവരാണ് വനിതകൾ” - ഹാഷിമി നിലപാടു വ്യക്തമാക്കി.
“ സ്ത്രീകൾക്കു മന്ത്രിമാരുടെ ചുമതലകളൊന്നും നിർവഹിക്കാൻ കഴിയില്ല. ചുമക്കാൻ പറ്റാത്ത ഭാരം കഴുത്തിലിട്ടുകൊടുക്കുന്നതു പോലെയാണത്. താലിബാനെതിരേ സമരം നടത്തുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല” - ഹാഷിമി പറഞ്ഞു.
സമൂഹത്തിന്റെ പകുതിയും സ്ത്രീകളല്ലേയെന്ന് ഇന്റർവ്യൂ ചെയ്തയാൾ ചൂണ്ടിക്കാട്ടി.
“ഞങ്ങളവരെ പകുതിയായിട്ടൊന്നും കൂട്ടുന്നില്ല. എന്തുതരം പകുതിയാണ് ? അമേരിക്കയും അവരുടെ പാവ സർക്കാരും ഓഫീസുകളിൽ വേശ്യാവൃത്തിയാണു നടത്തിയിരുന്നത്”- ഹാഷിമി മറുപടി നല്കി.
എല്ലാ സ്ത്രീകളെയും വേശ്യകളെന്നു വിളിക്കരുതെന്നായിരുന്നു ഇന്റർവ്യൂ ചെയ്തയാൾ പ്രതികരിച്ചത്.
“ എല്ലാ അഫ്ഗാൻ വനിതകളും വേശ്യകളാണെന്നല്ല പറഞ്ഞത്. തെരുവിൽ പ്രതിഷേധിക്കുന്ന നാലു വനിതകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. അഫ്ഗാനിസ്ഥാനു വേണ്ടി കുട്ടികളെ ജനിപ്പിക്കുകയും മതതത്ത്വങ്ങളിലുറപ്പിച്ചു വളർത്തുകയും ചെയ്യുന്നവരാണ് വനിതകൾ” - ഹാഷിമി നിലപാടു വ്യക്തമാക്കി.