കുരുക്ഷേത്ര: പുരാണങ്ങളിൽ പരാമർശിക്കുന്ന സരസ്വതിനദിയെക്കുറിച്ചുള്ള വിവരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ഹരിയാനയിൽ നീക്കം.
സ്കൂൾ പാഠ്യപദ്ധതിയിലും കുരുക്ഷേത്ര സർവകലാശാല പാഠ്യപദ്ധതിയിലുമാണ് സരസ്വതി നദിയെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആറു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ കരിക്കുലത്തിൽ സരസ്വതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ ആദ്യം ഹരിയാന സരസ്വതി പൈതൃക വികസന ബോർഡ് (എച്ച്എസ്എച്ച്ഡിബി) പതിനൊന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
കുരുക്ഷേത്ര സർവകലാശാലയിലെ ഡോ.ബി.ആർ. അംബേദ്കർ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ.പ്രിതം സിംഗിന്റെ നേതൃത്വത്തിലായിരുന്നു സമിതി.
ഇതിനു പിന്നാലെ പ്രഫ. എ.ആർ. ചൗധരിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ സർവകലാശാല വൈസ്ചാൻസലർ ഡോ. സാോംനാഥ് സച്ച്ദേവ് നിയോഗിക്കുകയും ചെയ്തു. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
നാലായിരം വർഷം മുന്പ് ഭൂകന്പത്തിൽ സരസ്വതി നദി അപ്രത്യക്ഷമായെന്നാണു ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം.
സ്കൂൾ പാഠ്യപദ്ധതിയിലും കുരുക്ഷേത്ര സർവകലാശാല പാഠ്യപദ്ധതിയിലുമാണ് സരസ്വതി നദിയെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആറു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ കരിക്കുലത്തിൽ സരസ്വതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ ആദ്യം ഹരിയാന സരസ്വതി പൈതൃക വികസന ബോർഡ് (എച്ച്എസ്എച്ച്ഡിബി) പതിനൊന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
കുരുക്ഷേത്ര സർവകലാശാലയിലെ ഡോ.ബി.ആർ. അംബേദ്കർ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ.പ്രിതം സിംഗിന്റെ നേതൃത്വത്തിലായിരുന്നു സമിതി.
ഇതിനു പിന്നാലെ പ്രഫ. എ.ആർ. ചൗധരിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ സർവകലാശാല വൈസ്ചാൻസലർ ഡോ. സാോംനാഥ് സച്ച്ദേവ് നിയോഗിക്കുകയും ചെയ്തു. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
നാലായിരം വർഷം മുന്പ് ഭൂകന്പത്തിൽ സരസ്വതി നദി അപ്രത്യക്ഷമായെന്നാണു ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം.