ന്യൂഡൽഹി: ആമസോണിന് അനുകൂലമായി ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടു കെട്ടുന്നതു സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
കോംപറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ (സിസിഐ), നാഷണൽ കന്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) തുടങ്ങിയ റെഗുലേറ്റർമാരോട് ലയനകരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമനടപടികളെടുക്കരുതെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
റിയൻസ് - ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞു കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹോൾസെയിൽ, റീട്ടെയിൽ, വെയർഹൗസ്, ലോജിസ്റ്റിക്സ് ആസ്തികൾ ഫ്യൂച്ചർ എന്റർപ്രൈസസ് എന്ന ഒറ്റക്കന്പനിയാക്കി റിലയൻസ് റീട്ടെയിലിന് കൈമാറാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും കരാറിലേർപ്പെട്ടിരുന്നു.
24,713 കോടി രൂപയുടെ കരാറായിരുന്നു ഇത്. എന്നാൽ, ഫ്യൂച്ചർ റീട്ടെയിലിൽ ഓഹരി പങ്കാളിത്തമുള്ള ഫ്യൂച്ചർ കൂപ്പണ്‍സ് കന്പനിയിൽ 1,431 കോടി രൂപ നിക്ഷേപമുള്ള ആമസോണ്‍ ഇതിനെ എതിർത്തു. മൂന്നു മുതൽ പത്തു വർഷത്തിനകം ഫ്യൂച്ചർ റീട്ടെയിലിനെ ആമസോണ്‍ ഏറ്റെടുക്കുമെന്നും മറ്റ് കന്പനികൾക്ക് ആസ്തികൾ വിൽക്കരുതെന്നും ധാരണയുണ്ടായിരുന്നു.
അതു ലംഘിച്ച് റിലയൻസുമായി കരാറുണ്ടാക്കിയപ്പോഴാണ് ജെഫ് ബെസോസിന്റെ ഉടസ്ഥതയിലുള്ള ആമസോണ്‍ സിംഗപ്പുർ ആർബിട്രേറ്ററെ സമീപിച്ചത്. ആർബിട്രേറ്ററുടെ വിധി നടപ്പാക്കാൻ ആമസോണ്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിധി നിർബന്ധമായും നടപ്പാക്കണമെന്നും ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിയുടെ സ്വത്ത് കണ്ടുകെട്ടണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.
കോംപറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ (സിസിഐ), നാഷണൽ കന്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) തുടങ്ങിയ റെഗുലേറ്റർമാരോട് ലയനകരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമനടപടികളെടുക്കരുതെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
റിയൻസ് - ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞു കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹോൾസെയിൽ, റീട്ടെയിൽ, വെയർഹൗസ്, ലോജിസ്റ്റിക്സ് ആസ്തികൾ ഫ്യൂച്ചർ എന്റർപ്രൈസസ് എന്ന ഒറ്റക്കന്പനിയാക്കി റിലയൻസ് റീട്ടെയിലിന് കൈമാറാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും കരാറിലേർപ്പെട്ടിരുന്നു.
24,713 കോടി രൂപയുടെ കരാറായിരുന്നു ഇത്. എന്നാൽ, ഫ്യൂച്ചർ റീട്ടെയിലിൽ ഓഹരി പങ്കാളിത്തമുള്ള ഫ്യൂച്ചർ കൂപ്പണ്‍സ് കന്പനിയിൽ 1,431 കോടി രൂപ നിക്ഷേപമുള്ള ആമസോണ്‍ ഇതിനെ എതിർത്തു. മൂന്നു മുതൽ പത്തു വർഷത്തിനകം ഫ്യൂച്ചർ റീട്ടെയിലിനെ ആമസോണ്‍ ഏറ്റെടുക്കുമെന്നും മറ്റ് കന്പനികൾക്ക് ആസ്തികൾ വിൽക്കരുതെന്നും ധാരണയുണ്ടായിരുന്നു.
അതു ലംഘിച്ച് റിലയൻസുമായി കരാറുണ്ടാക്കിയപ്പോഴാണ് ജെഫ് ബെസോസിന്റെ ഉടസ്ഥതയിലുള്ള ആമസോണ്‍ സിംഗപ്പുർ ആർബിട്രേറ്ററെ സമീപിച്ചത്. ആർബിട്രേറ്ററുടെ വിധി നടപ്പാക്കാൻ ആമസോണ്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിധി നിർബന്ധമായും നടപ്പാക്കണമെന്നും ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിയുടെ സ്വത്ത് കണ്ടുകെട്ടണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.