ന്യൂഡൽഹി: അഫ്ഗാൻ മണ്ണ് മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ താവളമാകരുതെന്ന് ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽനിന്നുള്ള ലഹരികടത്തിൽ ആശങ്ക അറിയിച്ച ബ്രിക്സ് ഉച്ചകോടി, അഫ്ഗാനിസ്ഥാനിൽ സമാധാനപരമായി സർക്കാർ രൂപവത്കരണം നടക്കണമെന്നു ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ബിക്സ് വെർച്വൽ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസാനാരോ എന്നിവർ പങ്കെടുത്തു.
ലോകജനസംഖ്യയുടെ 41 ശതമാനം പേർ ബ്രിക്സ് രാജ്യങ്ങളിലാണ്(ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-സൗത്ത് ആഫ്രിക്ക). അടുത്ത വർഷം ചൈനയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.
അഫ്ഗാനിസ്ഥാനിൽനിന്നുള്ള ലഹരികടത്തിൽ ആശങ്ക അറിയിച്ച ബ്രിക്സ് ഉച്ചകോടി, അഫ്ഗാനിസ്ഥാനിൽ സമാധാനപരമായി സർക്കാർ രൂപവത്കരണം നടക്കണമെന്നു ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ബിക്സ് വെർച്വൽ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസാനാരോ എന്നിവർ പങ്കെടുത്തു.
ലോകജനസംഖ്യയുടെ 41 ശതമാനം പേർ ബ്രിക്സ് രാജ്യങ്ങളിലാണ്(ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-സൗത്ത് ആഫ്രിക്ക). അടുത്ത വർഷം ചൈനയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.