ദുബായ്: പലായനം ചെയ്യേണ്ടിവന്നതിൽ ജനങ്ങളോടു മാപ്പു ചോദിച്ച് മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. കാബൂൾ വിടുകയെന്നതു ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമായിരുന്നുവെന്ന് യുഎഇയിൽ അഭയം തേടിയ അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
ഓഗസ്റ്റ് മധ്യത്തിൽ താലിബാൻ ഭീകരർ കാബൂൾ നിയന്ത്രണത്തിലാക്കാൻ തുടങ്ങിയപ്പോഴാണ് ഗനി പലായനം ചെയ്തത്. 16.9 ലക്ഷം ഡോളറുമായിട്ടാണു താൻ കടന്നുകളഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു ഗനി പറഞ്ഞു.
അഫ്ഗാൻ ജനതയെ ഉപേക്ഷിക്കാൻ പദ്ധതിയില്ലായിരുന്നു. സുരക്ഷാജീവനക്കാരുടെ ഉപദേശം മാനിച്ചാണു പലായനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് മധ്യത്തിൽ താലിബാൻ ഭീകരർ കാബൂൾ നിയന്ത്രണത്തിലാക്കാൻ തുടങ്ങിയപ്പോഴാണ് ഗനി പലായനം ചെയ്തത്. 16.9 ലക്ഷം ഡോളറുമായിട്ടാണു താൻ കടന്നുകളഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു ഗനി പറഞ്ഞു.
അഫ്ഗാൻ ജനതയെ ഉപേക്ഷിക്കാൻ പദ്ധതിയില്ലായിരുന്നു. സുരക്ഷാജീവനക്കാരുടെ ഉപദേശം മാനിച്ചാണു പലായനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.