മോസ്കോ: വെള്ളത്തിൽവീണ കാമറമാനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ റഷ്യൻ ദുരന്തനിവാരണ വകുപ്പ് മന്ത്രി യെവ്ജനി സിനിച്ചേവ് (55) മരിച്ചു. ഉത്തരധ്രുവത്തിലെ നോർലിസ്കിൽ ദുരന്തനിവാരണ പരിശീലന പരിപാടിക്കിടെയായിരുന്നു സംഭവം. കാമറാമാനും മരിച്ചു.
മലഞ്ചെരിവിൽ പരിശീലന പരിപാടി ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്കു പതിച്ച ആർടി ചാനൽ കാമറമാനെ രക്ഷപ്പെടുത്താനായി പിറകേ ചാടിയതായിരുന്നു സിനിച്ചേവ്. എന്നാൽ കൂർത്ത പാറയിൽവീണു മരണമടയുകയായിരുന്നു. 2018ലാണ് ഇദ്ദേഹം ദുരന്തനിവാരണ മന്ത്രിയായി ചുമതലയേറ്റത്. മുൻ കെജിബി ഓഫീസറായ സിനിച്ചേവ് പ്രസിഡന്റ് പുടിന്റെ അടുത്തയാളുമായിരുന്നു.
മലഞ്ചെരിവിൽ പരിശീലന പരിപാടി ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്കു പതിച്ച ആർടി ചാനൽ കാമറമാനെ രക്ഷപ്പെടുത്താനായി പിറകേ ചാടിയതായിരുന്നു സിനിച്ചേവ്. എന്നാൽ കൂർത്ത പാറയിൽവീണു മരണമടയുകയായിരുന്നു. 2018ലാണ് ഇദ്ദേഹം ദുരന്തനിവാരണ മന്ത്രിയായി ചുമതലയേറ്റത്. മുൻ കെജിബി ഓഫീസറായ സിനിച്ചേവ് പ്രസിഡന്റ് പുടിന്റെ അടുത്തയാളുമായിരുന്നു.