പാരീസ്: 130 പേർ കൊല്ലപ്പെട്ട 2015ലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് തലസ്ഥാനത്ത് വിചാരണ ആരംഭിച്ചു. ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണകളിലൊന്നായ ഇതിൽ 20 പ്രതികളാണുള്ളത്. ആക്രമണത്തിൽ പങ്കെടുത്ത സലാ അബ്ദ്സലാം(31) എന്ന ഭീകരനെയും ആക്രമണത്തിന് ഒത്താശ ചെയ്ത 13 പേരെയുമേ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാൻസ് നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നിത്. 2015 നവംബർ 13ന് പാരീസിന്റെ വടക്കൻ പ്രാന്തത്തിലുള്ള നാഷണൽ സ്റ്റേഡിയം, പാരീസിലെ ബറ്റാക്ലാൻ തിയേറ്റർ, കഫേകൾ എന്നിവടങ്ങളിലായിരുന്നു ആക്രമണം. ഫുട്ബോൾ മത്സരം നടക്കുകയായിരുന്ന സ്റ്റേഡിയത്തിനു പുറത്ത് മൂന്നു ചാവേറുകൾ പൊട്ടിത്തെറിച്ചു. 1500 പേരുണ്ടായിരുന്ന ബറ്റാക്ലാൻ തി യേറ്ററിലെ വെടിവയ്പിൽ മാത്രം 90 പേർ കൊല്ലപ്പെട്ടു. കഫേകളിൽ ചാവേർ സ്ഫോടനവും വെടിവയ്പ്പും നടന്നു.
പത്തു പേർ ഉൾപ്പെട്ട അക്രമി സംഘത്തിലെ ഏഴു പേർ സംഭവസ്ഥലങ്ങളിൽവച്ചും രണ്ടുപേർ പോലീസുമായുള്ള ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ബൽറ്റ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ അബ്ദ്സലാമിനെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽവച്ച് ഏറ്റുമുട്ടലിലൂടെയാണു പിടികൂടിയത്. അക്രമികളിൽ രണ്ടു പേർ ഇറാക്കികളും ശേഷിക്കുന്നവർ ഫ്രഞ്ച്, ബൽജിയൻ പൗരന്മാരുമായിരുന്നു.
140 ദിവസമാണ് വിചാരണയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. 1800 പരാതിക്കാർക്കായി 330 അഭിഭാഷകർ ഹാജരാകും. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ത് അടക്കം 300 സാക്ഷികളുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാൻസ് നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നിത്. 2015 നവംബർ 13ന് പാരീസിന്റെ വടക്കൻ പ്രാന്തത്തിലുള്ള നാഷണൽ സ്റ്റേഡിയം, പാരീസിലെ ബറ്റാക്ലാൻ തിയേറ്റർ, കഫേകൾ എന്നിവടങ്ങളിലായിരുന്നു ആക്രമണം. ഫുട്ബോൾ മത്സരം നടക്കുകയായിരുന്ന സ്റ്റേഡിയത്തിനു പുറത്ത് മൂന്നു ചാവേറുകൾ പൊട്ടിത്തെറിച്ചു. 1500 പേരുണ്ടായിരുന്ന ബറ്റാക്ലാൻ തി യേറ്ററിലെ വെടിവയ്പിൽ മാത്രം 90 പേർ കൊല്ലപ്പെട്ടു. കഫേകളിൽ ചാവേർ സ്ഫോടനവും വെടിവയ്പ്പും നടന്നു.
പത്തു പേർ ഉൾപ്പെട്ട അക്രമി സംഘത്തിലെ ഏഴു പേർ സംഭവസ്ഥലങ്ങളിൽവച്ചും രണ്ടുപേർ പോലീസുമായുള്ള ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ബൽറ്റ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ അബ്ദ്സലാമിനെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽവച്ച് ഏറ്റുമുട്ടലിലൂടെയാണു പിടികൂടിയത്. അക്രമികളിൽ രണ്ടു പേർ ഇറാക്കികളും ശേഷിക്കുന്നവർ ഫ്രഞ്ച്, ബൽജിയൻ പൗരന്മാരുമായിരുന്നു.
140 ദിവസമാണ് വിചാരണയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. 1800 പരാതിക്കാർക്കായി 330 അഭിഭാഷകർ ഹാജരാകും. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ത് അടക്കം 300 സാക്ഷികളുണ്ട്.