റോം: റോമിലെ തടവുകാർക്ക് ഉഷ്ണം ശമിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ വക ഐസ്ക്രീം. നഗരമധ്യത്തിലെയും നഗരപ്രാന്തത്തിലെയും രണ്ടു ജയിലുകളിലേക്ക് 15,000 ഐസ്ക്രീം മാർപാപ്പ അയച്ചുകൊടുത്തു.
രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും തീവ്രതയേറിയ ഉഷ്ണകാലമാണ് ഇറ്റലിയിൽ ഇപ്പോളനുഭവപ്പെടുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
വത്തിക്കാനിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന കർദിനാൾ കോൺറാഡ് ക്രായവിസ്കിയാണ് ഐസ്ക്രീമുകൾ തടവറകളിൽ എത്തിച്ചത്.
ജൂണിൽ റോമിലെ 20 തടവുകാർക്ക് മാർപാപ്പയെ കാണാനും വത്തിക്കാൻ മ്യൂസിയം സന്ദർശിക്കാനും അവസരമൊരുക്കിയിരുന്നു.
രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും തീവ്രതയേറിയ ഉഷ്ണകാലമാണ് ഇറ്റലിയിൽ ഇപ്പോളനുഭവപ്പെടുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
വത്തിക്കാനിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന കർദിനാൾ കോൺറാഡ് ക്രായവിസ്കിയാണ് ഐസ്ക്രീമുകൾ തടവറകളിൽ എത്തിച്ചത്.
ജൂണിൽ റോമിലെ 20 തടവുകാർക്ക് മാർപാപ്പയെ കാണാനും വത്തിക്കാൻ മ്യൂസിയം സന്ദർശിക്കാനും അവസരമൊരുക്കിയിരുന്നു.