കാബൂൾ: താലിബാൻ നിയന്ത്രണത്തിലാക്കിയ അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. മുല്ല ഹസൻ അഖുണ്ഡ് പ്രധാനമന്ത്രിയാകും.
മുൻ താലിബാൻ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ സർക്കാരിനെ നയിച്ചത് ഇദ്ദേഹമായിരുന്നു. താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുണ്ഡ് സാദയാണ് ഹസൻ അഖുണ്ഡിന്റെ പേര് നിർദേശിച്ചത്.
താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂരയുടെ അധ്യക്ഷനാണ് ഹസൻ അഖുണ്ഡ്. മുല്ല അബ്ദുൾ ഗനി ബരാദാർ ഒന്നാം ഉപപ്രധാനമന്ത്രിയാകും. മൗലവി ഹനാഫിയാണു രണ്ടാം ഉപപ്രധാനമന്ത്രി.
മുല്ല മുഹമ്മദ് യാക്കൂബ് പ്രതിരോധമന്ത്രിയും സിറാജുദീൻ ഹാഖാനി ആഭ്യന്തര മന്ത്രിയുമാകും. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകനാണു യാക്കൂബ്. തീവ്ര ഭീകരസംഘടനയായ ഹാഖാനി ഗ്രൂപ്പിന്റെ സ്ഥാപകന്റെ മകനാണു സിറാജുദ്ദീൻ.
അമീർ മുതാഖി വിദേശകാര്യ മന്ത്രിയാകും. പുതിയ സർക്കാരിന്റെ ഭാഗമായ 33 പേരെയാണ് താലിബാൻ പ്രഖ്യാപിച്ചത്.
മുൻ താലിബാൻ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ സർക്കാരിനെ നയിച്ചത് ഇദ്ദേഹമായിരുന്നു. താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുണ്ഡ് സാദയാണ് ഹസൻ അഖുണ്ഡിന്റെ പേര് നിർദേശിച്ചത്.
താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂരയുടെ അധ്യക്ഷനാണ് ഹസൻ അഖുണ്ഡ്. മുല്ല അബ്ദുൾ ഗനി ബരാദാർ ഒന്നാം ഉപപ്രധാനമന്ത്രിയാകും. മൗലവി ഹനാഫിയാണു രണ്ടാം ഉപപ്രധാനമന്ത്രി.
മുല്ല മുഹമ്മദ് യാക്കൂബ് പ്രതിരോധമന്ത്രിയും സിറാജുദീൻ ഹാഖാനി ആഭ്യന്തര മന്ത്രിയുമാകും. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകനാണു യാക്കൂബ്. തീവ്ര ഭീകരസംഘടനയായ ഹാഖാനി ഗ്രൂപ്പിന്റെ സ്ഥാപകന്റെ മകനാണു സിറാജുദ്ദീൻ.
അമീർ മുതാഖി വിദേശകാര്യ മന്ത്രിയാകും. പുതിയ സർക്കാരിന്റെ ഭാഗമായ 33 പേരെയാണ് താലിബാൻ പ്രഖ്യാപിച്ചത്.